Latest NewsNewsIndia

പുതിയ കാർഷിക നിയമം : മഹാരാഷ്ട്രയിലെ സൊയാബീന്‍ കൃഷിക്കാര്‍ക്ക് ലഭിച്ചത് 10 കോടിയുടെ ലാഭം

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ, ഫാര്‍മര്‍ പ്രൊഡ്യൂസിംഗ് കമ്പനികളുടെ (എഫ്പിസി) കൂട്ടായ്മയായ മഹാ എഫ്പിസിയുടെ കണക്കുകള്‍ പ്രകാരം, സെപ്റ്റംബറില്‍ പുതിയ കാർഷിക നിയമം പ്രാബല്യത്തിലായതു മുതല്‍ ചന്തകള്‍ക്കു പുറത്തുള്ള വ്യാപാരത്തിലൂടെ നാലുജില്ലകളിലെ എഫ്പിസികള്‍ നേടിയത് പത്തുകോടിയിലധികം രൂപ.

Read Also : ഫൈസര്‍ കോവിഡ് വാക്സിന്‍ ഇന്ത്യയിലെത്താൻ വൈകുമെന്ന് റിപ്പോർട്ട്

എപിഎംസി ചന്തകള്‍ക്കുള്ളിലെ നാലു ചുവരുകള്‍ക്കുള്ളില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം നിയന്ത്രിച്ചുനിര്‍ത്താനുള്ള എപിഎംസികളുടെ അധികാരം കുറയ്ക്കുന്നതാണ് കാര്‍ഷിക ഉത്പന്ന വ്യാപാര, വാണിജ്യ നിയമം. പുതിയ നിയമപ്രകാരം ചന്തകള്‍ക്കു പുറത്തും കര്‍ഷകര്‍ക്ക് വ്യാപാരത്തിന് തടസമില്ല. സെപ്റ്റംബര്‍ മുതല്‍ ഭക്ഷ്യ എണ്ണ ഉത്പാദകരും മൃഗങ്ങള്‍ക്കുള്ള തീറ്റ ഉത്പാദിപ്പിക്കുന്നവരും കര്‍ഷകരെ നേരിട്ടു സമീപിച്ചുതുടങ്ങി. ഇതിലൂടെ കര്‍ഷകര്‍ക്ക് ചരക്കുനീക്കത്തിനുള്ള ചെലവ് ലാഭിക്കാനായപ്പോള്‍ കമ്ബനികള്‍ക്ക് ചന്തകളില്‍ കൊടുക്കുന്ന നികുതി ഒഴിവായി കിട്ടി.

കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ പ്രധാനമായും മറാത്ത് വാഡയിലെ ഉള്‍പ്പെടെ 19 എഫ്പിസികള്‍ക്ക് 2,693.588 ടണ്ണിന്റെ വ്യാപാരം ചന്തയ്ക്ക് പുറത്ത് കമ്ബനികളുമായി നടത്താനായി. ഇതിനു പുറമേ ലത്തൂരിലെ 13 എഫ്പിസികള്‍ 2,165.863 ടണ്‍ ഒറ്റയ്ക്ക് വിതരണം ചെയ്തു. എഡിഎം അഗ്രോ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇതില്‍ ഏറിയ പങ്കും വാങ്ങിയത്. ഒസ്മാനബാദിലെ നാലു എഫ്പിസികള്‍ 412.327 ടണ്‍ സൊയാബീന്‍ വിറ്റു. ഹിംഗോലിയിലെയും നന്ദേഡിലെയും ഒരോ എഫ്പിസികള്‍ 96.618 ടണ്ണും 18.78 ടണ്ണും കമ്ബനികള്‍ക്ക് വില്‍പ്പന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button