KeralaLatest NewsNews

എഫ്ബി പ്രണയം, വീടുവിട്ട പെണ്‍കുട്ടി ചെന്നെത്തിയത് വന്‍ചതിക്കുഴിയിലേയ്ക്ക് : പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റിന് വില്‍ക്കാന്‍ ശ്രമം

കൊച്ചി: ഫേസ്ബുക്ക് പ്രണയത്തില്‍ കുടുങ്ങി വീടുവിട്ട പെണ്‍കുട്ടി ചെന്നെത്തിയത് വന്‍ചതിക്കുഴിയിലേയ്ക്ക് . പറവൂര്‍ വടക്കേക്കരയില്‍ നിന്നാണ് പ്ലസു വിദ്യാര്‍ത്ഥിനിയെ തന്ത്രത്തില്‍ പ്രതികള്‍ കടത്തിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മംഗലാപുരത്തോ ഗോവയിലോ വില്‍ക്കാനായിരുന്നു പ്രതികളുടെ പരിപാടി. സംഭവത്തില്‍ കാസര്‍ഗോഡ് കാഞ്ഞിരപ്പൊയ് പെരളത്ത് അശോകന്‍(30) വാണിമൂലമൊട്ട തൈവളപ്പില്‍ മഞ്ജുനാഥ് (28)എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

Read Also :പാകിസ്ഥാനെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം മാതൃകയാക്കുന്നത് ഇസ്രയേല്‍ മോഡല്‍ ഓപ്പറേഷന്‍ നോര്‍ത്ത് ഷീല്‍ഡ്

പൊലീസ് നല്‍കിയ വിവരങ്ങള്‍ ഇങ്ങനെ, സുഹൃത്ത് പ്രജീഷിന്റെ പേരിലും ഫോട്ടോ ഉപയോഗിച്ചുമാണ് അശോകന്‍ എഫ് ബി പ്രൊഫൈല്‍ തയ്യാറാക്കിയിരുന്നത്. ചാറ്റിംഗില്‍ പെണ്‍കുട്ടി മനസ്സുതുറന്നതോടെ അശോകന്‍ കെണിയൊരുക്കാന്‍ ആരംഭിച്ചിരുന്നു. ഫോട്ടോ വേണമെന്നാവശ്യപ്പെട്ടപ്പോള്‍ വെളുത്ത് മെലിഞ്ഞ് സുന്ദരനായ പ്രജീഷിന്റെ ഫോട്ടോ ഇയാള്‍ പെണ്‍കുട്ടിക്ക് വാട്‌സാപ്പില്‍ അയയ്ക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ സമ്മര്‍ദ്ദത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കൂടെപോന്നാല്‍ ഇതെല്ലാം ഒഴിവാക്കാമെന്നാ അശോകന്‍ പെണ്‍കുട്ടിയോട് പറയുകയായിരുന്നു. .

അശോകന്റെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടി വടക്കേക്കരയില്‍ നിന്നും എറണാകുളത്തിന് വണ്ടികയറി. എന്നാല്‍ പെണ്‍കുട്ടി പ്രജീഷിന്റെ ഫോട്ടോ കണ്ടിട്ടുള്ളതിനാല്‍ താന്‍ നേരിട്ട് മുഖം കൊടുത്താല്‍ പദ്ധതി പൊളിയുമെന്ന് അശോകന് ബോദ്ധ്യമുണ്ടായിരുന്നു.അതുകൊണ്ട് തനിക്ക് (പ്രജീഷിന് )ബൈക്കപടത്തില്‍ പരിക്കേറ്റെന്നും പകരം അമ്മാവനെയും സുഹൃത്തിനെയുമാണ് പറഞ്ഞയയ്ക്കുന്നതെന്നും കാസര്‍കോടുനിന്നും പുറപ്പെടും മുമ്പെ അശോകന്‍ പെണ്‍കുട്ടിയെ അറിയിച്ചു.

ഹൈക്കോടതി ജംഗ്ഷനില്‍ വച്ചാണ് അശോകന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് തൃശ്ശൂരിന് ബസ്സില്‍ യാത്രതിരിച്ചു. ഇവിടെ ഇറങ്ങി ഭക്ഷണവും കഴിഞ്ഞ് സ്വകാര്യബസ്സിന് കോഴിക്കോടിനുതിരിച്ചു.തൃശ്ശൂരിലെത്തിയ അവസരത്തില്‍ തന്ത്രത്തില്‍ അശോകന്‍ പെണ്‍കുട്ടിയെക്കൊണ്ട് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യിച്ചിരുന്നു.

അപകടത്തെത്തുടര്‍ന്ന് പ്രജീഷിനെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കുകയാണെന്നും അതിനാല്‍ അവന്‍ ഫോണ്‍ സ്വച്ച് ഓഫാക്കിയിരിക്കുകയാണെന്നും ആരും കണ്ടുപിടിക്കാതിരിക്കാന്‍ പെണ്‍കുട്ടിയോടും ഫോണ്‍ സ്വിച്ച് ഓഫാക്കാന്‍ പ്രജീഷ് നിര്‍ദ്ദേശിച്ചെന്നും അശോകന്‍ പെണ്‍കുട്ടിയെ ധരിപ്പിക്കുകയായിരുന്നു. 10 മണിയോടടുത്ത് കോഴിക്കോട് പ്രൈവറ്റ് ബസ്റ്റാന്റിലിറങ്ങി ,കെ എസ് ആര്‍ ടി സി സ്റ്റാന്റിലേയ്ക്ക് നടന്നുവരും വഴി ഇവര്‍ പൊലീസ് സംഘത്തിന്റെ മുന്നില്‍പ്പെടുകയും ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടതിനാല്‍ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

പെണ്‍കുട്ടി ട്യൂഷന്‌  പോകുന്നെന്ന് പറഞ്ഞാണ് രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്.തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനാല്‍ വീട്ടുകാര്‍ വിവരം വടക്കേക്കര പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button