COVID 19KeralaLatest NewsNews

കൊവിഡ് വാക്‌സിൻ അംഗീകാരം : പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിക്കൊണ്ടുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റേയും ഭാരത് ബയോടെകിന്റേയും അപേക്ഷകൾ വിദഗ്ധ സമിതി തള്ളിയെന്ന മാദ്ധ്യമ വാർത്തകൾ വ്യാജമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.

Read Also : ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന പദ്ധതിയ്ക്കായി 22,810 കോടി രൂപ അനുവദിച്ച് മോദി സർക്കാർ

മതിയായ സുരക്ഷയും ആവശ്യമായ തെളിവുകളും ഇല്ലാത്തതിനാലാണ് അപേക്ഷകൾ തള്ളിയത് എന്നതരത്തിലായിരുന്നു വ്യാജവാർത്തകൾ പ്രചരിച്ചിരുന്നത്. അതേസമയം വാക്‌സിൻ ഉപയോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സമർപ്പിക്കാനാണ് വിദഗ്ധ സംഘം കമ്പനികളോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഭാരത് ബയോടെക്, സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഫൈസർ എന്നീ കമ്പനികളുടെ കൊറോണ വാക്‌സിന് അംഗീകാരം നൽകാനായി ചേർന്ന വിദഗ്ധ സമിതി യോഗത്തിലാണ് നിർദ്ദേശം. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അഞ്ചു മണിക്കൂറോളം നേരമാണ് വാക്‌സിനുകൾ പരിശോധിച്ചത്. അതേസമയം ഫൈസർ സമർപ്പിച്ച അപേക്ഷ സമിതി ഇന്ന് പരിഗണിച്ചില്ല.

കൊവാക്‌സിന്റെ ഒന്നു രണ്ടും ഘട്ട പരീക്ഷണങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് ഭാരത് ബയോടെക് ഹാജരാക്കിയിരുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിനുള്ള വാക്‌സിൻ ഫലപ്രാപ്തി വിശദീകരിക്കാനായി ഭാരത് ബയോടെക് കൂടുതൽ സമയം തേടിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button