Latest NewsIndia

രാമക്ഷേത്ര നിർമ്മാണത്തിന്റെ മേൽനോട്ടത്തിനു രാജ്യത്തെ ഐഐടി വിദഗ്ധന്മാരുടെ പ്രത്യേക സംഘം

സരയൂ നദീ തീരത്തെ നിർമ്മാണ ഭൂമിയിൽ 100 അടി വരെ താഴെ ചരൽ മണ്ണാണ്.

ലക്നൗ : അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം ജനുവരിയിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട് . രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഐ.ഐ.ടി വിദഗ്ദ്ധരുടെ മേൽനോട്ടത്തിലാണ് നിർമ്മാണം. രാജ്യത്തെ പതിനൊന്ന് കോടി കുടുംബങ്ങളിൽ നിന്നുള്ള സംഭാവനയാണ് ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ലക്ഷ്യമിടുന്നത് .  സരയൂ നദീ തീരത്തെ നിർമ്മാണ ഭൂമിയിൽ 100 അടി വരെ താഴെ ചരൽ മണ്ണാണ്.

ഇതുമൂലം, പൈലിംഗ് ജോലികൾ തടസ്സപ്പെടാതിരിക്കാനും, ആയിരം വർഷത്തെ ഉറപ്പ് രാമക്ഷേത്രത്തിനു നൽകാനുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഐഐടി വിദഗ്ധരുടെ പ്രത്യേക സംഘം പ്രവർത്തിക്കുന്നത്. ഐഐടി-മദ്രാസ്, ഐഐടി-മുംബൈ, ഐഐടി-കാൺപൂർ, ഐഐടി-ഡൽഹി, ഐഐടി-ഗുവാഹത്തി, സിബിആർഐ റൂർക്കി എന്നിവിടങ്ങളിൽ നിലവിലുള്ളവരും, വിരമിച്ചതുമായ വിദഗ്ധർ മേൽനോട്ടം വഹിക്കുന്നുണ്ട്.

read also: നിയമസഭാ സമ്മേളനത്തിന് ​ഗവർണർ അനുമതി നൽകാത്ത സംഭവത്തിൽ പ്രതികരിച്ച് മിസോറാം ​ഗവർണർ

ക്ഷേത്ര നിർമ്മാണവുമായി ബന്ധപെട്ട് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെ അടുത്ത മാസം 14 ന് വിശ്വഹിന്ദുപരിഷത്ത് നേതാക്കൾ സന്ദർശിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button