Latest NewsKeralaNewsIndia

‘അയ്യപ്പനെ വിട്ട് തരില്ല’; പ്രൈവറ്റ് സെക്രട്ടറിക്ക് വലയം തീർത്ത് സ്പീക്കർ

അയ്യപ്പന് സുരക്ഷാ വലയം ഒരുക്കി ശ്രീരാമകൃഷ്ണൻ

സ്പീക്കർ ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെതിരെയുള്ള കസ്റ്റംസ് നോട്ടീസിൽ പ്രതികരണവുമായി സ്പീക്കർ. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് കസ്റ്റംസ് അയ്യപ്പന് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, രണ്ട് തവണയും അയ്യപ്പൻ ഹാജരായില്ല. അയ്യപ്പനെ സംരക്ഷിക്കുന്നത് സ്പീർക്കർ ആണെന്നുള്ള വാർത്തകളും വന്നിരുന്നു.

Also Read: അരമന പള്ളിയിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു

ഇപ്പോഴിതാ, വിഷയത്തിൽ വിശദീകരണവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഒരന്വേഷണത്തെയും നിയമസഭാ സെക്രട്ടറിയേറ്റ് തടഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ സിവിലോ ക്രിമിനലോ ആയ കേസുകളില്‍ നിയമസഭയില്‍ നിന്ന് ഒരാളെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വാങ്ങമെന്നാണ് ചട്ടം. ഇതുപ്രകാരം നിയമസഭയിലുള്ള അംഗങ്ങള്‍, ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അനുമതി വാങ്ങണം. നടപടിക്രമങ്ങള്‍ പാലിക്കുന്ന മുറയ്ക്ക് അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയുടെ വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

തനിക്കെതിരെ പല തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാൽ തന്‍റെ ഭാഗത്ത് തെറ്റില്ലെന്ന് 100 ശതമാനം വിശ്വാസമുണ്ട്. 40 വര്‍ഷമായി പൊതുരംഗത്തുണ്ട്. ഒരാളോടെങ്കിലും തെറ്റായ നിലയില്‍ ഒരു രൂപ വാങ്ങിയെന്നോ നിക്ഷേപമുണ്ടെന്നോ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. തെറ്റ് ചെയ്യാത്തതിനാല്‍ ഒരിഞ്ച് തലകുനിക്കില്ലെന്നും പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button