News

”കാക്കിയഴിച്ചിട്ട് വന്നാൽ ചവിട്ടിക്കൂട്ടും”, പോലീസ് ഓഫീസർക്കെതിരെ പരസ്യ ഭീക്ഷണിയുമായി സിപിഎം നേതാവ്

സിപിഎം പ്രവർത്തകനായ ഹേമന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് പൊതുയോഗം വിളിച്ചു കൂട്ടി പോലീസിനെതിരെ കൊലവിളി പ്രസംഗം ദയാനന്ദൻ നടത്തുകയായിരുന്നു

കോഴിക്കോട്: സിവിൽ പോലീസ് ഓഫീസർക്കെതിരെ പരസ്യ ഭീക്ഷണിയുമായി സിപിഎം നേതാവ്. ഒഞ്ചിയത്തെ സിപിഎം ഏരിയ കമ്മിറ്റി അംഗം ഇ എം ദയാനന്ദനാണ് പൊലീസിനെതിരെ പൊതുയോഗം വിളിച്ചു കൂട്ടി പരസ്യമായി കൊലവിളി നടത്തിയത്. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് പുതുവർഷാഘോഷം സംഘടിപ്പിച്ച സിപിഎം പ്രവർത്തകരെ തടഞ്ഞ ചെമ്പോല സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിശ്വനാഥനെതിരെയാണ് ദയാനന്ദൻ പരസ്യ ഭീക്ഷണി മുഴക്കിയത്. കാക്കിയഴിച്ചിട്ട് വന്നാൽ ചവിട്ടിക്കൂട്ടുമെന്നാണ് ഏരിയ കമ്മിറ്റിയംഗം പ്രസംഗത്തിൽ പറയുന്നത്.

Also related: സംസ്ഥാനത്ത് ഇന്ന് പരിശോധിച്ച സാമ്പിളുകളുടെ എണ്ണം

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടത്താനിരുന്ന പുതുവത്സരാഘോഷത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ പരിപാടി നടത്തും എന്ന് സിപിഎം പ്രവർത്തകർ പോലീസിനെ വെല്ലുവിളിച്ചു. ഇത്തരത്തിൽ വെല്ലുവിളി നടത്തിയയാളെ കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമിച്ചെങ്കിലും പാർട്ടിക്കാർ ഇടപെട്ടു അവിടുന്ന് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.

Also related: യുകെയിൽ നിന്നെത്തിയവരുടെ കോവിഡ് കണക്കുകൾ

അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകനായ ഹേമന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് പൊതുയോഗം വിളിച്ചു കൂട്ടി പോലീസിനെതിരെ കൊലവിളി പ്രസംഗം ദയാനന്ദൻ നടത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button