COVID 19Latest NewsIndiaNewsInternational

ഭൂട്ടാന് പിന്നാലെ മാലിദ്വീപ്; വാക്സിൻ കയറ്റുമതി വിജയകരം, ലോകരാജ്യങ്ങൾക്ക് താങ്ങായി ഇന്ത്യ

1,00,000 ഡോസുകളാണ് മാലിദ്വീപിലേക്ക് അയച്ചിരിക്കുന്നത്

വാക്ക് പാലിച്ച് ഇന്ത്യ. സുഹൃദ് രാജ്യങ്ങൾക്ക് വാക്സിൻ നൽകുമെന്ന വാഹ്ദാനം നിറവേറ്റി ഇന്ത്യ. കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഭൂട്ടാനും മാലിദ്വീപും. വാക്സിനുമായുള്ള ഇന്ത്യൻ വിമാനം ഭൂട്ടാനിലേക്ക് തിരിച്ചതിനു പിന്നാലെ മാലിദ്വീപിലേക്കും വിമാനങ്ങൾ യാത്ര തിരിച്ചു. ആദ്യഘട്ടത്തിൽ ഭൂട്ടാന് 1,50,000 ഡോസുകളാണ് ഇന്ത്യ നൽകുന്നതെങ്കിൽ 1,00,000 ഡോസുകളാണ് മാലിദ്വീപിലേക്ക് അയച്ചിരിക്കുന്നത്.

ഇന്ത്യയിൽ നിന്നും വാക്‌സിൻ ഡോസുകൾ സ്വീകരിക്കുന്ന ആദ്യ രണ്ട് രാജ്യങ്ങളാണ് ഭൂട്ടാനും മാലിദ്വീപും. ഇനിയുള്ള ദിവസങ്ങളിൽ അയൽ രാജ്യങ്ങൾക്ക് വാക്സിൻ എത്തിക്കും. ഇതിനായുള്ള നടപടി ക്രമങ്ങൾ ഇന്ത്യ ആരംഭിച്ച് കഴിഞ്ഞു. നാളെ മുതൽ ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാർ, സീഷെൽസ് എന്നീ രാജ്യങ്ങളിലെക്കും വാക്സിൻ കയറ്റുമതി ചെയ്തയ്ക്കും.

Also Read: അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറെ കസ്റ്റംസ് മർദ്ദിച്ചെന്ന പരാതി; വിശദീകരണം തേടി

വാക്സിനുകൾ സുഹൃദ് രാജ്യങ്ങൾക്ക് ഫലപ്രദമാകുന്ന രീതിയിൽ നൽകുമെന്ന് ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം ആറ് രാജ്യങ്ങളിലേക്ക് ഇന്ന് മുതൽ കൊറോണ പ്രതിരോധ വാക്‌സിനായ കൊവിഷീൽഡ് കയറ്റി അയക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. ഇതിന്റെ ഭാഗമായിട്ടാണ് ആദ്യം ഭൂട്ടാന് നൽകിയത്.

കൊവിഷീൽഡ് വാക്‌സിനാണ് അയൽരാജ്യങ്ങൾക്ക് കയറ്റുമതി ചെയ്യുക. നിരവധി രാജ്യങ്ങൾ വാക്‌സിനായി ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥന പരിഗണിച്ചാണ് രാജ്യങ്ങൾക്ക് വാക്‌സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ശ്രീലങ്ക, അഫ്ഗാനിസ്താൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളും വാക്‌സിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. എന്നാൽ കയറ്റുമതിയ്ക്കായി വിവിധ ഏജൻസികളുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് ഈ രാജ്യങ്ങൾ. അനുമതി ലഭിച്ചാൽ ഉടൻ ഇവിടങ്ങളിലേക്കും കയറ്റുമതി ചെയ്യാനുള്ള നടപടികൾ ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button