KeralaCinemaMollywoodLatest NewsNewsEntertainment

‘നിരൂപണ മഹാന്മാരോടാണ്! ഈ കാര്യം പറഞ്ഞ് തന്നിട്ട് മഹത്തായ അടുക്കളയെ തുല്യതാവൽക്കരിച്ചാൽ പോരേ? – കുറിപ്പ്

ആ നായികയ്ക്ക് മുറ്റം അടിക്കണ്ട, പുറത്തെങ്ങും പോകണ്ട, ഇരുപത്തിനാലു മണിക്കൂറും അടുക്കളയിൽ.

ജിയോ ബേബി സംവിധാനം ചെയ്ത ‘മഹത്തായ ഇന്ത്യൻ അടുക്കള’യ്ക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. സിനിമയെ പുകഴ്ത്തിയും ഇകഴ്ത്തിയും നിരവധിയാളുകളാണ് പ്രതികരണം അറിയിക്കുന്നത്. തുല്യതാവൽക്കരിക്കുന്ന നിരൂപണ മഹാന്മാരോട് പ്രവീൺ എബ്രഹാം എന്ന യുവാവിന്റെ ചോദ്യം പ്രാധാന്യമർഹിക്കുന്നു. സിനിമയിൽ അഭിനയിച്ച നായകനും നായികയ്ക്കും പ്രതിഫലത്തിന്റെ കാര്യത്തിലും ഈ തുല്യത കാണിച്ചിരുന്നോ എന്നാണ് പ്രവീൺ ചോദിക്കുന്നത്. പോസ്റ്റിങ്ങനെ:

സിനിമയുടെ ആശയത്തോടും ആവിഷ്കാരത്തോടും വിയോജിപ്പ് ഉണ്ട് എന്ന് പറഞ്ഞു തന്നെ തുടങ്ങാം… സിനിമയോടൊ, അഭിനേതാക്കളോടോ സംവിധായകനോടോ തികച്ചും ബഹുമാനം മാത്രമേ ഉള്ളൂ. ആസ്വാദനം സ്വാതന്ത്ര്യമാണ്. വിമർശനം അവകാശവുമാണ്.ഒരു Male chauvinist അല്ല, ഒരു patriarchi യുടെ ഭാഗം അല്ല, feminism ത്തോട് എതിർപ്പും ഇല്ല, മാറ്റങ്ങളോടുള്ള അസഹിഷ്ണുതയുമില്ല… മനസിലുണ്ടായ ആശയ സംഘട്ടനം. (ചിലപ്പോൾ ഈ തുറന്നു പറച്ചിൽ എന്നെ ഒരു കൂട്ടം ആസ്വാദകർ പഞ്ഞിക്കിടുവായിരിക്കും . എന്നാലും പറയാതെ വയ്യ)

Also Read: അദ്ഭുതപ്പെടുത്തി കൊണ്ട് റാസല്‍ ഖൈമയിലെ ‘പിങ്ക് തടാകം’ ; പഠനത്തിന് ഒരുങ്ങി പരിസ്ഥിതി സംരക്ഷണ വകുപ്പ്

സംവിധായകൻ ഒന്നും അവകാശപ്പെട്ടിട്ടില്ല. അതി സൂക്ഷ്മമായി ഓരോ ഷോട്ടുകളും അതിന്റെ പരമാവധി പൂർണതയിൽ കാഴ്ചക്കാരിലേക്കെത്തിച്ചു. തർക്കമില്ല… സംശയവുമില്ല. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ആവർത്തിച്ച് കണ്ടു. നിരൂപണം നടത്തി സിനിമയെ മറ്റൊരു ലെവെലിലേക്ക് എത്തിച്ചവർ പറയുന്ന കാര്യങ്ങളെ പല ആവർത്തി ആലോചിച്ചും , കീറിമുറിച്ചും നോക്കി.സിനിമയെ കുറിച്ചുള്ള നിരൂപണങ്ങൾ വീണ്ടും എന്നെ ആശയകുഴപ്പത്തിലാക്കി. ഒരു സ്ത്രീയുടെ ജീവിതം തുറന്നു കാട്ടുന്നു. ഒരു സ്ത്രീ കടന്നു പോകുന്ന എല്ലാ സാഹചര്യങ്ങളടയും നേർക്കാഴ്ച… ഒരു typical വീട്ടമ്മയുടെ ജീവിതം അഭ്രപാളികളിൽ… ആശംസകൾക്കും അവകാശ വാദങ്ങൾക്കും ഒരു പഞ്ഞവും ഉണ്ടായില്ല.

ഈ നായിക ആരെ പ്രതിനിധാനം ചെയ്യുന്നു? കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ സ്ത്രീ സമൂഹത്തെയോ? ഓരോ വീട്ടമ്മമാരുടെയും പ്രതിനിധിയോ? അതോ ഒരു പ്രത്യേക വിഭാഗത്തിലെ സ്ത്രീ സമൂഹത്തെയോ? ആ വലിയ തറവാട്ടിലെ ‘അടുക്കളയും, ആവർത്തിച്ചു ചുട്ടെടുക്കുന്ന ദോശയും, അഴുക്കു നിറയുന്ന വാഷ് ബേസനും , പൊട്ടിയ പൈപ്പ് ഉം , കഴുകാതെ കുമിഞ്ഞു കൂടുന്ന പാത്രങ്ങളും. ഫോർപ്ലേയ് ഇല്ലാത്ത സെക്സും… ആവർത്തന വിരസത നന്നായി തോന്നി. ഇതും ഇതിലധികവും വീട്ടു ജോലി തീർത്തു വേറെ പുറത്തു ജോലിക്കു കൂടി പോകുന്ന എത്രയോ പുരുഷന്മാരും സ്ത്രീകളും ഈ കാലത്തിന്റെ തിരുശേഷിപ്പിൽ പ്രതിഷ്‌ഠിക്കപ്പെടുന്നുണ്ട് ?

Also Read: അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറെ കസ്റ്റംസ് മർദ്ദിച്ചെന്ന പരാതി; വിശദീകരണം തേടി

ഒരു പക്ഷെ പതിറ്റാണ്ടുകൾക്ക് മുൻപ് ചില കുടുംബങ്ങൾ ഇങ്ങനെ ആയിരുന്നിരിക്കാം. പക്ഷെ ഇപ്പോൾ ഈ സാഹചര്യത്തിലുള്ള എത്ര വീടുകൾ ഉണ്ട്? എത്ര സ്ത്രീകൾ ഉണ്ട്? ഈ സാഹചര്യത്തിൽ കൂടി കടന്നു പോകുന്ന സ്ത്രീകൾക്കും അവരുടെ കാഴ്ചക്കാരാകുന്ന പുരുഷന്മാർക്കും എന്നെ വിമർശിക്കാം. ഒരു സിനിമ ആസ്വാദകൻ നെഞ്ചിലേറ്റുന്നത് അത് അവനെക്കുറിച്ചു പറയുമ്പോളാണ്. ഈ ചിത്രം അങ്ങനെയാണോ?

Also Read: ഭൂട്ടാന് പിന്നാലെ മാലിദ്വീപ്; വാക്സിൻ കയറ്റുമതി വിജയകരം, ലോകരാജ്യങ്ങൾക്ക് താങ്ങായി ഇന്ത്യ

ഒരു അപ്പനും ഭർത്താവും മാത്രം ഉള്ള ആ വീട്ടിൽ വീട് പണി എടുത്തു കഷ്ട്ടപ്പെടുന്ന ഭാര്യ. ജോലിക്കു പോകണ്ട, മക്കളെ നോക്കണ്ട, തളർന്നു കിടക്കുന്ന കർന്നവന്മാരെ നോക്കണ്ട…. ആ നായികാ ഇത് വരെ മുറ്റം അടിക്കുന്നതും പുറത്ത് പണിക്കു പോകുന്നതും കണ്ടില്ല. ഇരുപത്തിനാലു മണിക്കൂറും അടുക്കളയിൽ. പിന്നെ പീരീഡ്‌സും അതിനെ ചുറ്റിക്കെട്ടി വരുന്ന അച്ഛൻ പെങ്ങളും, പുറത്തിറങ്ങാൻ കഴിയാതെ ആവുന്ന സ്ത്രീത്വം.തീർച്ചയായും നമ്മൾ ചർച്ച ചെയ്യണം.ശബരിമലക്ക് മാലയിട്ട ഭർത്താവിനെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ ചെന്നപ്പോൾ സ്പർശിക്കേണ്ടി വന്നതിനു ചാണക ഉരുള കഴിക്കേണ്ടി വരുന്ന സ്വാമി. … സ്ത്രീ ദുരവസ്ഥകളെക്കുറിച്ചു പറയുന്ന സിനിമ …. സ്ത്രീ പുരോഗമനത്തിനുവേണ്ടി നിർമ്മിക്കപ്പെട്ട സിനിമ.

സുരാജിനും നിമിഷക്കും ഒരേ പ്രതിഫലമാണോ സംവിധായകൻ നൽകിയത് എന്ന് കൂടി ഒന്ന് പറഞ്ഞു തന്നിട്ട് തുല്യതാ വൽക്കരിക്കാൻ ശ്രെമിച്ചാൽ നന്നായിരുന്നു. എന്റെ കുറിപ്പ് സംവിധായകന്റെ ആശയങ്ങളോടല്ല. നിരൂപണ മഹാന്മാരോടാണ്… നല്ല ഫ്രെമുകളിൽ ദൃശ്യ ഭംഗി നിറച്ച സംവിധായകനോട് എന്നും ആദരം .

shortlink

Related Articles

Post Your Comments

Related Articles


Back to top button