CinemaLatest NewsNewsEntertainment

വിജെ ചിത്രയുടെ മരണത്തിൽ വഴിത്തിരിവ്; ഭർത്താവിന് കുരുക്കായത് സ്വന്തം വാക്കുകൾ, ഒഴിവാക്കാൻ അമ്മയും ആവശ്യപ്പെട്ടിരുന്നു

ചിത്രയെ ഹേംനാഥ് ശാരീരികമായി ഉപദ്രവിച്ചതിന് പലരും സാക്ഷികളായിരുന്നു

കഴിഞ്ഞ മാസം 9നാണ് നടി വിജെ ചിത്ര ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്തത്. മരണത്തിനു കാരണക്കാരനായ ഭർത്താവ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹേംനാഥിൻ്റെ ഫോൺ സംഭാഷണമാണ് പൊലീസിനു പിടിവള്ളിയായത്.

ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുന്‍പ് സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെ താന്‍ ചോദ്യം ചെയ്തുവെന്നും ഇതില്‍ കുപിതയായ നടി ശുചിമുറിയില്‍ കയറി വാതില്‍ അടച്ചുവെന്നും ചിത്ര കടുംകൈ ചെയ്യുമെന്നു ഒരിക്കിലും കരുതിയിരുന്നില്ലെന്നുമാണ് പൊലീസ് കണ്ടെടുത്ത ഓഡിയോ കോളിൽ ഭർത്താവ് പറയുന്നത്.

Also Read: നിയന്ത്രണം വിട്ട പിക്കപ് വാൻ തോട്ടിലേക്കു മറിഞ്ഞു ; രണ്ടുപേർക്ക് പരിക്ക്

ചിത്രയെ ഹേംനാഥ് ശാരീരികമായി ഉപദ്രവിച്ചതിന് പലരും സാക്ഷികളായിരുന്നു. സഹതാരങ്ങളായ നടന്മാരോടൊപ്പം ഇഴുകിചേർന്ന് അഭിനയിക്കുന്നത് ഹേംനാഥിന് ഇഷ്ടമായിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും പലതവണ പ്രശ്നമുണ്ടായിട്ടുള്ളതാണ്. മദ്യപിച്ചെത്തി ഹേംനാഥ് സെറ്റിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. സീരിയല്‍ ചിത്രീകരണ സ്ഥലത്തു വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ ചിത്രയുടെ അമ്മ നിര്‍ബന്ധിക്കുകയും ചെയ്തു.

മൊബൈല്‍ ഫോണില്‍നിന്നു വീണ്ടെടുത്ത ഓഡിയോ ക്ലിപ്പിന്റെ കൂടി അടിസ്ഥാനത്തില്‍ ഹേംനാഥിനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ഡിസംബര്‍ 15 ന് അറസ്റ്റ് ചെയ്തത്. ചിത്രയുടെ ഫോണില്‍നിന്നു ഹേംനാഥ് ഡിലീറ്റ് ചെയ്തിരുന്ന ഓഡിയോ ക്ലിപ് സൈബര്‍ പൊലീസ് വീണ്ടെടുത്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button