KeralaLatest NewsNewsIndia

പ്രതിഷേധക്കാർക്ക് ഊർജ്ജം പകരാൻ തുടക്കം മുതൽ ബിന്ദു അമ്മിണി ഡൽഹിയിൽ, കെ.കെ. രാഗേഷും കുടുങ്ങും?

ചെങ്കോട്ടയിൽ നടന്ന സമരത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യും

റിപ്പബ്ളിക് ദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന സംഘർഷങ്ങളിൽ നിരവധി പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് നടന്ന അക്രമങ്ങളിൽ പങ്കെടുത്തവരുടെ പേരുകൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധസംഘടനാ നേതാവായ ദർശൻ പാലിന് ഡൽഹി പോലീസിന്റെ നോട്ടീസ്. ട്രാക്ടർ റാലിക്കിടെ പൊലീസുകാരെ ആക്രമിച്ച പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.

Also Read: മുതലാളിയുടെ കുട്ടികളെ തട്ടിക്കൊണ്ടു പോയ പ്രതികൾ പിടിയിൽ

പൊലീസ് നിർദേശിക്കുന്ന വഴികളിലൂടെ മാത്രമേ റാലി നടത്തുകയുള്ളൂ എന്നായിരുന്നു സമരക്കാർ പറഞ്ഞിരുന്നത്. സമാധാനപരമായ സമരമായിരിക്കുമെന്നും ഇവർ അറിയിച്ചിരുന്നു. എന്നാൽ, പൊലീസുമായി ഉണ്ടാക്കിയ കരാർ ലംഘിച്ചതിന്റെ കാരണം ബോധിപ്പിക്കണമെന്നും ദർശൻ പാലിന് അയച്ച നോട്ടീസിൽ പറയുന്നു. മൂന്ന് ദിവസത്തിനുളളിൽ ഇക്കാര്യം ബോധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അക്രമം നടത്തിയവരെ ഫെയ്‌സ് റെക്കഗ്നീഷൻ സംവിധാനം ഉപയോഗിച്ച് തിരിച്ചറിയുമെന്ന് ഡൽഹി പോലീസ് വ്യക്തമകകി. ഏത് സംസ്ഥാനത്തിൽ നിന്നെത്തിയ നേതാക്കളാണെങ്കിലും കേസെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Also Read: ‘എട്ട് വയസില്‍ തുടങ്ങിയ പാലം പണി, എനിക്കിപ്പോള്‍ നാല്‍പ്പത്തെട്ട്; മുഖ്യമന്ത്രിയുടെ കുറിപ്പിന് ഐടി വിദഗ്ധന്റെ കമന്റ്

അതേസമയം കേരളത്തിൽ നിന്ന് പങ്കെടുത്ത നേതാക്കളുടെ കാര്യവും ആശങ്കയിലായിരിക്കുകയാണ്. പൊതുമുതൽ തല്ലി തകർത്തു, കൊള്ളയടിച്ചു അങ്ങനെ എല്ലാ വകുപ്പുകൾ അനുസരിച്ചും കേസ് എടുക്കുമെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നും തുടക്കം മുതൽ സമരക്കാർക്ക് പിന്തുണയുമായുള്ളവരിൽ ഒരാളാണ് ആക്ടിവിസ്റ്റായ ബിന്ദു അമ്മിണി. ഇവർക്കെതിരെയും കേസെടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

റിപ്പബ്ലിക് ദിനത്തിൽ കർഷകസമരക്കാർ സംഘടിപ്പിച്ച കിസാൻ പരേഡിൽ കെ.കെ. രാഗേഷ് എം.പിയും പങ്കെടുത്തിരുന്നു. ചൊവ്വാഴ്ച ഷാജഹാൻപുരിൽ നിന്നും റാലി തുടങ്ങിയപ്പോൾ മുൻനിരയിലെ ഒരു ട്രാക്ടറിലെ ഡ്രൈവിങ് സീറ്റിൽ അദ്ദേഹം ഇരിപ്പുറപ്പിച്ചു. കിസാൻസഭ പ്രസിഡന്റ് അശോക് , ജോ. സെക്രട്ടറി വിജു കൃഷ്ണൻ തുടങ്ങിയവരും ട്രാക്ടറിൽ രാഗേഷിനൊപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button