തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്‌ട്രേഷനും എന്നിവയ്ക്ക് ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കുന്നു. ഓൺലൈൻ സേവനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായുള്ള കേന്ദ്രസർക്കാരിന്റെ ഭേദഗതിയാണിത്. ബിനാമികളുടെ പേരുകളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുക, വ്യാജരേഖകൾ ഉപയോഗിച്ച് ഡ്രൈവിങ് ലൈസൻസ് നേടുക എന്നിവ തടയുന്നതിനായി ആണിത്.ഇപ്പോൾ ഫോട്ടോപതിച്ച അംഗീകൃത തിരിച്ചറിയൽ കാർഡുകളുടെ പകർപ്പുകളാണ് അപേക്ഷകൾക്കൊപ്പം സമർപ്പിക്കേണ്ടത്. കൂടാതെ ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം സംസ്ഥാന സർക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായവും തേടിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെയാകും വിഞ്ജാപനം പുറത്തിറക്കുക.
Also read : ഒഴിവുകൾ പൂഴ്ത്തിവച്ച് അധ്യാപക നിയമനത്തിന് നീക്കം
കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയമാണ് സുരക്ഷാവീഴ്ചകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മോട്ടോർവാഹനവകുപ്പിലും ആധാർ നിർബന്ധമാക്കാനുള്ള നിർദേശം നൽകിയത്.ആദ്യഘട്ടത്തിൽ ലേണേഴ്‌സ് ലൈസൻസ്, ലൈസൻസ് പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസ്, അഡ്രസ് മാറ്റം എന്നിവയ്ക്കും ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റിനുമാണ് ആധാർ നിർബന്ധമാക്കുന്നത്. പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ഉടമസ്ഥാവകാശ കൈമാറ്റം, അഡ്രസ് മാറ്റം, എതിർപ്പില്ലാരേഖ എന്നിവയ്ക്കും ആധാർ വേണ്ടിവന്നേക്കും.
Post Your Comments