Latest NewsNewsIndia

താന്ത്രിക പൂജ തടയാനെത്തിയ പൊലീസ് സംഘത്തെ വിറപ്പിച്ച് വീട്ടുകാര്‍

സ്ഥലത്തെത്തിയ ഉന്നത ഉദ്യോസ്ഥര്‍ വീട്ടുകാരെ അനുനയിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല

വിശാഖപട്ടണം : താന്ത്രിക പൂജ തടയാനെത്തിയ പൊലീസ് സംഘത്തെ വിറപ്പിച്ച് വീട്ടുകാര്‍. വിശാഖപട്ടണത്തിന് സമീപത്തായിരുന്നു സംഭവം. വീട്ടില്‍ താന്ത്രിക പൂജ നടക്കുകയാണെന്നും ജനാലകളും വാതിലുകളും അടച്ച് വീട്ടുകാര്‍ ഉളളിലിരിക്കുകയാണെന്നും നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. കുടുംബ നാഥനും 45കാരനുമായ അസീസും ഭാര്യയും ഒരു മകനും മകളുമാണ് വീട്ടിലുണ്ടായിരുന്നത്.

ഇവരോട് വീടിന് പുറത്ത് വരാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് ഉളളില്‍ കടക്കുമെന്ന് പൊലീസ് വീട്ടുകാരോട് പറഞ്ഞു. ഇതോടെ പൊലീസുകാര്‍ വീട്ടില്‍ കടക്കാന്‍ ശ്രമിച്ചാല്‍ കഴുത്തറുത്ത് എല്ലാവരും ആത്മഹത്യ ചെയ്യുമെന്ന് അസീസ് അറിയിച്ചു. പൊലീസുകാര്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് പോകണമെന്നും അയാള്‍ ആവശ്യപ്പെട്ടു. ഇതോടെ കുടുംബാംഗങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമമായി. എന്നാല്‍ അനുനയ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇനിയും നിന്നാല്‍ തങ്ങള്‍ കൂട്ടത്തോടെ ജീവനൊടുക്കുമെന്ന് വീട്ടുകാര്‍ വീണ്ടും ഭീഷണി മുഴക്കി.

ഇതോടെ പൊലീസുകാര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സംഭവം അറിയിച്ചു. സ്ഥലത്തെത്തിയ ഉന്നത ഉദ്യോസ്ഥര്‍ വീട്ടുകാരെ അനുനയിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല. ഒടുവില്‍ വീട്ടിനുളളിലേക്ക് ഇരച്ചു കയറി എല്ലാവരെയും കീഴ്‌പ്പെടുത്തുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. പൂജാദ്രവ്യങ്ങള്‍, മഞ്ഞള്‍, നാരങ്ങ തുടങ്ങിയ സാധനങ്ങള്‍ വീട്ടില്‍ നിന്ന് കണ്ടെടുത്തു.

തങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും താന്ത്രിക വിദ്യയിലൂടെ പരിഹരിക്കപ്പെടും എന്നാണ് വീട്ടുകാര്‍ വിശ്വസിച്ചിരുന്നത്. അതിനുളള ശ്രമമായിരുന്നു നടത്തിയിരുന്നത്. അസീസിന്റെ മാനസിക നില പ്രശ്‌നമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൊവിഡ് മൂലമുളള സാമ്പത്തിക പ്രശ്‌നങ്ങളാണ് അസീസിനെ ഈ അവസ്ഥയിലെത്തിച്ചതെന്നും അവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button