Latest NewsNewsIndia

കര്‍ഷക സമരത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ് വേദിയില്‍ സിനിമയെ വെല്ലുന്ന മാദകനൃത്തം

ഇനി മിയാ ഖലീഫ വരുമോ എന്ന് പരിഹാസവുമായി ബിജെപി

ന്യൂഡല്‍ഹി : കര്‍ഷക സമരത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ് വേദിയില്‍ ഐറ്റം ഡാന്‍സ്. ജാര്‍ഖണ്ഡിലെ സരായ്കേലയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കിസാന്‍ ജനക്രോഷ് റാലിയിലാണ് യുവതിയുടെ ഐറ്റം ഡാന്‍സ് അരങ്ങേറിയത്. ബോളിവുഡിലെ ‘ലൈലാ ഓ ലൈല ‘ ഗാനത്തിന് ചുവടുവെച്ചായിരുന്നു നൃത്തം. സിനിമകളില്‍ കാണുന്ന തരത്തിലുള്ള ഗ്ലാമറസ് നൃത്തം കൂടിയായിരുന്നു ഇത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഈ വീഡിയോ വൈറലായിരിക്കുകയാണ്. ഇതോടെ കോണ്‍ഗ്രസിനെതിരെ ശക്തമായി വിമര്‍ശനമാണ് ബിജെപി ഉയര്‍ത്തിയത്. അടുത്ത റാലിയില്‍ മിയാ ഖലീഫ വരുമോയെന്ന് ബിജെപി പരിഹസിച്ചു.

Read Also : ‘അയാളുടെ നാടിനെ രക്ഷിക്കാൻ അയാളേതറ്റം വരെയും പോകും’; ദൃശ്യം മോഡൽ പ്രചാരണവുമായി സന്ദീപ് വാര്യർ

ബിജെപി നേതാവ് സുരേഷ് നാക്കുവയും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസ് കാര്‍ഷിക ബില്ലിനെതിരെ നടത്തിയ റാലിയാണ് ഇതെന്നും വീഡിയോ പങ്കുവെച്ച് ജാര്‍ഖണ്ഡ് ബിജെപി പരിഹസിച്ചു. ജനങ്ങളുടെ പിന്തുണ കോണ്‍ഗ്രസിന്റെ പരിപാടികള്‍ക്കില്ലെങ്കില്‍, ഇത്തരം വൃത്തിക്കെട്ട മാര്‍ഗത്തിലൂടെ ജനങ്ങളെ കൂട്ടാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. കാര്‍ഷിക നിയമത്തിനെതിരായ റാലിയിലാണ് ഇത്തരം മാദക നൃത്തങ്ങള്‍ നടക്കുന്നതെന്നും ബിജെപി പറയുന്നു. കോണ്‍ഗ്രസിന്റെ ഗ്രാമീണ വികസന മന്ത്രി ആലംഗീര്‍ ആലമും ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.

അതേസമയം ഒരുവശത്ത് സ്ത്രീശാക്തീകരണത്തെ കുറിച്ച് പറയുകയും, മറുവശത്ത് ഇത്തരം നൃത്തങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെയും സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നുണ്ട്. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഇത്തരം വിലകുറഞ്ഞ ഡാന്‍സ് പ്രോഗ്രാമുകള്‍ക്കായി എത്ര വേണമെങ്കിലും പണം ചെലവഴിക്കും. എന്നാല്‍ അധ്യാപകര്‍ക്ക് കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഇതാണ് കോണ്‍ഗ്രസ് മോഡല്‍ സ്ത്രീ ശാക്തീകരണമെന്നും പരിഹാസമുയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സംസ്‌കാരമാണ് ഇത്തരം ഡാന്‍സുകളിലൂടെ കാണാന്‍ സാധിക്കുന്നതെന്ന് ബിജെപി നേതാവ് പ്രീതി ഗാന്ധി പറഞ്ഞു.

shortlink

Post Your Comments


Back to top button