Latest NewsNewsIndiaCrime

യുപിയിൽ കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തി

ലക്‌നൗ: യുപിയിൽ കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അടിച്ചുകൊന്നു. മന്ത്രവാദത്തിനിടെയാണ് കൊലപാതകമെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം സ്ത്രീയെ ബന്ധുക്കള്‍ അടിച്ചുകൊല്ലുകയായിരുന്നുവെന്ന് കുടുംബാംഗങ്ങളുടെ പരാതിയില്‍ വ്യക്തമാക്കുന്നു.

ഷാജഹാന്‍പൂരില്‍ ശനിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടാക്കുന്നത്. മകള്‍ മരിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയ കുടുംബാംഗങ്ങള്‍ യുവതിയെ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു ഉണ്ടായത്. സംഭവത്തില്‍ സ്ത്രീയുടെ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നൽകുകയുണ്ടായി. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവിന്റെ ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

13 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ശാരദാദേവിയുടെ കല്യാണം നടക്കുന്നത്. കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ സഹോദരിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായി മുനീഷ് കുമാര്‍ പറയുകയുണ്ടായി. മാനസികവും ശാരീരികവുമായി ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിച്ചതായി മുനീഷ് കുമാര്‍ ആരോപിക്കുകയുണ്ടായി.

യുവതിയെ കൊല്ലുമെന്നും മകനെ കൊണ്ട് രണ്ടാമത് കല്യാണം കഴിപ്പിക്കുമെന്നും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഞായറാഴ്ച രാവിലെ ഫോണിലൂടെയാണ് ശാരദ മരിച്ചു എന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ പറയുകയുണ്ടായി. വിവരം അറിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു സഹോദരിയെന്നും മുനീഷ് കുമാര്‍ പറഞ്ഞു. മൃതദേഹത്തിന് അരികില്‍ നിന്ന് ഇരുമ്പുവടിയുടെ ഭാഗങ്ങള്‍ ലഭിച്ചു. ഭര്‍ത്താവിന്റെ സഹോദരനും മാതാപിതാക്കളും ചേര്‍ന്നാണ് സഹോദരിയെ കൊന്നത്. മന്ത്രവാദിയുടെ വാക്കുകേട്ടായിരുന്നു കൊലപാതകമെന്നും സഹോദരന്‍ ആരോപിച്ചു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ മന്ത്രവാദിക്കായി തെരച്ചില്‍ തുടരുന്നതായി പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button