KeralaCinemaMollywoodLatest NewsNewsEntertainment

മണി മരിച്ചിട്ടില്ല; അഞ്ചാം ചർമവാർഷികത്തിലും തേങ്ങലോടെ പ്രമുഖർ, ബാദുഷയുടെ വെളിപ്പെടുത്തൽ വൈറലാകുന്നു

മലയാളസിനിമയിൽ ആരാധകര്‍ മറക്കാത്ത മണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് അഞ്ചാണ്ട്. മണി ഒഴിച്ചിട്ട കസേര ഇന്നും അങ്ങനെ തന്നെയുണ്ട്. മറ്റാർക്കും ഒരിക്കലും ഇരിപ്പുറപ്പിക്കാനാകാത്ത ഒരു സ്ഥാനമാണത്. ഇന്ന് അദ്ദേഹത്തിന്റെ അഞ്ചാം ചരമവാര്‍ഷികമാണ്. ഈ ദിനത്തില്‍ മണിച്ചേട്ടന്‍ തനിക്ക് രണ്ടാം ജന്മം നല്‍കിയതിനെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷ.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബാദുഷ രംഗത്തെത്തിയിരിക്കുന്നത്. കലാഭവന്‍ മണിയുടെ പേരിലുള്ള പുരസ്കാരം ലഭിച്ചതിനെക്കുറിച്ചും അദ്ദേഹം കുറിപ്പില്‍ പറയുന്നു. പുരസ്കാരത്തിനായി തന്നെ തിരഞ്ഞെടുത്ത ഭാരവാഹികള്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. മണി മരിച്ചിട്ടില്ലെന്നും നന്മ ചെയ്യുന്ന ഓരോരുത്തരിലൂടെ അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നുവെന്നും ബാദുഷ കുറിച്ചു.

Also Read:വ്യത്യസ്ത വഴിയിലൂടെ ഇമ്രാൻ ഖാൻ; വാക്സിൻ വാങ്ങാൻ ഉദ്ദേശമില്ല, ജനങ്ങൾ സ്വയം പ്രതിരോധിക്കട്ടേയെന്ന് പാകിസ്ഥാൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മണിച്ചേട്ടനുമായുള്ള പരിചയം ആരംഭിക്കുന്നത് മാണിക്യന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ്. എന്നാല്‍ കൂടുതല്‍ അടുക്കുന്നത് ഹരിദാസ് സംവിധാനം ചെയ്ത ഇന്ദ്രജിത്ത് എന്ന സിനിമയ്ക്കിടെയാണ്. ഒരു വലിയ ബന്ധം അവിടെ തുടങ്ങി. 30 ദിവസത്തോളം നീണ്ടു നിന്ന ഷൂട്ടിനിടെ ഞങ്ങള്‍ വളരെ അടുത്തു. അങ്ങനെ ആ സിനിമയുടെ പാക്കയ്പ് ദിവസമെത്തി. അന്ന് മണിച്ചേട്ടന്‍ എന്നോട് ചോദിച്ചു. എന്താണ് നിന്‍്റെ അടുത്ത പരിപാടി എന്ന്. അന്ന് അധികം സിനിമയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഞാന്‍ പറഞ്ഞു, അടുത്ത സിനിമ നോക്കണം എന്ന്. അപ്പോള്‍ ച്ചേട്ടന്‍ ചോദിച്ചു. അടുത്ത എന്‍്റെ സിനിമ നീ വര്‍ക്ക് ചെയ്യാന്‍ വരുന്നോ? മണിച്ചേട്ടന്‍ എപ്പോള്‍ വിളിച്ചാലും ഞാന്‍ റെഡി എന്ന മറുപടിയും പറഞ്ഞു. അടുത്തത് ഞാന്‍ ചെയ്യുന്ന സിനിമ പ്രമോദ് പപ്പന്‍്റെ ഏബ്രഹാം ലിങ്കണ്‍ ആണ്. നീ അതില്‍ സഹകരക്കണം. ആ സിനിമയുടെ കണ്‍ട്രോളര്‍ ശ്യാം ആണ്. ശ്യാമിനെ വിളിച്ചു ഞാന്‍ പറയാം എന്ന് മണിച്ചേട്ടന്‍ പറഞ്ഞു. അങ്ങനെ ഷൂട്ട് ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക് പോരുകയാണ്. ബസിലാണ് യാത്ര. അപ്പോള്‍ ദേ മണിച്ചേട്ടന്‍ വിളിക്കുന്നു. എടാ, ഞാന്‍ ശ്യാമിനോട് പറഞ്ഞിട്ടുണ്ട്. നീ ശ്യാമിനെ വിളിച്ചോ. അങ്ങനെ ഞാന്‍ ശ്യാമേട്ടന വിളിച്ചു. തൊട്ടടുത്ത ദിവസം തന്നെ തൃശൂരില്‍ മണി ച്ചേട്ടന്‍്റെ സെറ്റിലെത്തി.

Also Read:”സിപിഎമ്മുകാരുടെ ഉളുപ്പില്ലായ്മയ്ക്കും ചര്‍മശേഷിക്കും മുന്നില്‍ കണ്ടാമൃഗം തോറ്റുപോകും”; പരിഹസിച്ച് വി.ടി. ബല്‍റാം

സത്യത്തില്‍ ഇത് എനിക്കൊരു രണ്ടാം ജന്മമായിരുന്നു. കാര്യമായി സിനിമകളൊന്നുമില്ലാതിരുന്ന സമയത്ത് ‘ഇന്ദ്രജിത്ത് ‘ ലഭിച്ചു. അവിടെ നിന്ന് മണിച്ചേട്ടന്‍്റെ താത്പര്യ പ്രകാരം ഈ സിനിമ. സത്യത്തില്‍ ആ സിനിമയ്ക്കു ശേഷം എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആ സിനിമയ്ക്കു ശേഷം ധാരാളം സിനിമകള്‍ മണിച്ചേട്ടനൊപ്പം വര്‍ക്ക് ചെയ്തു. അവയോരോന്നും മറക്കാനാവാത്ത നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. ചിലപ്പോള്‍ അദ്ദേഹം വിളിക്കും, ചാലക്കുടിക്ക് ചെല്ലാന്‍ പറയും. അപ്പോള്‍ ഓടി അവിടെയെത്തും. അദ്ദേഹത്തിന്‍്റെ പാഡിയില്‍ കുറെ നേരം ഇരുന്ന് സംസാരിക്കും. അങ്ങനെയങ്ങനെ എത്രയോ കുടിക്കാഴ്ചകള്‍ അനുഭവങ്ങള്‍ …

അഞ്ചു വര്‍ഷം മുന്‍പ് പുലര്‍ച്ചെ ഒരു ഫോണ്‍ കോള്‍ ” എടാ മണിച്ചേട്ടന്‍ അമൃത ഹോസ്പിറ്റലിലാണ് ‘ കേട്ട ഉടനെ ഞാന്‍ ഓടി അവിടെയെത്തി. എന്നാല്‍ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഒരിക്കലും താങ്ങാന്‍ പറ്റാത്ത വാര്‍ത്തയായിരുന്നു അത്, മണി ചേട്ടന്‍ നമ്മെ വിട്ടു പോയി…

Also Read:ഇനിയുമെത്ര പേര്‍? നിര നിരയായി വമ്പൻ സ്രാവുകൾ; ഐ ഫോണ്‍ വിവാദത്തില്‍ ടി സിദ്ദിഖിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

എന്‍്റെ ഓര്‍മകളില്‍ മണിച്ചേട്ടന്‍ ഏറ്റവും ജ്വലിക്കുന്ന ഓര്‍മയാണ്. എന്നെ രണ്ടാം ജന്മത്തിലേക്ക് കൈപിടിച്ച്‌ നടത്തി. 5 വര്‍ഷമായിരിക്കുന്നു മണിച്ചേട്ടന്‍ പോയിട്ട്. ഒരു പാട് ചിരികള്‍ തന്ന്, ഒരു പാട് ചിന്തകള്‍ തന്ന്, സ്നേഹിച്ച്‌ കടന്നു പോയ ആ നല്ല മനുഷ്യന് എന്‍്റെ ബാഷ്പാഞ്ജലികള്‍. അദ്ദേഹത്തിന്‍്റെ പേരിലുള്ള ഒരു പുരസ്കാരം ലഭിച്ചിരിക്കുകയാണ്. ഹൃദയത്തോട് എന്നും ചേര്‍ത്തു വയ്ക്കുന്ന അംഗീകാരം.

മണി രത്ന പുരസ്കാരത്തിന് എന്നെ തെരഞ്ഞെടുത്ത കലാഭവന്‍ മണി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ക്ക് എന്‍്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ. മണിചേട്ടന്‍ മരിച്ചിട്ടില്ല, നന്മ ചെയ്യുന്ന ഓരോ മനുഷ്യരിലൂടെയും അദ്ദേഹം ജീവിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button