KeralaLatest NewsNews

നൗഷീറയുടെ മരണം ദുരൂഹം; റസാഖില്‍ നിന്നും വിവരങ്ങള്‍ കിട്ടാതെ പൊലീസ്

കൊലപാതകമാണോ എന്ന് കണ്ടെത്താന്‍ ഇനി ഒരേ ഒരു പരിശോധന

കാസര്‍കോട് : കാഞ്ഞങ്ങാട് അമ്പലത്തറയില്‍ റസാഖിന്റെ ഭാര്യ നൗഷീറ (26)യുടെ മരണം ദുരൂഹമായി അവശേഷിക്കുന്നു. ദുരൂഹ സാഹചര്യത്തിലാണ് നൗഷീറയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കുരുക്ക് മുറുകി ശ്വാസം മുട്ടി നൗഷീറ മരണമടഞ്ഞതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും രാസപരിശോധനാഫലം ഉള്‍പ്പെടെ വിശദമായ പരിശോധനയ്ക്ക് ശേഷമേ സംഭവം തൂങ്ങിമരണമാണോ അപായപ്പെടുത്തിയതാണോയെന്ന് വ്യക്തമാക്കാനാകൂവെന്നാണ് പൊലീസിന്റെ നിലപാട്.

Read Also :സ്വര്‍ണനൂലിൽ നെയ്ത പട്ടുസാരിയും 35 ലക്ഷത്തിൻ്റെ ആഭരണവും അണിഞ്ഞ വിനോദിനി; പഴയ വിവാഹം അന്വേഷിക്കാനൊരുങ്ങി കേന്ദ്ര ഏജന്‍സി

നൗഷീറയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഭര്‍ത്താവ് റസാഖിനെ (35) പൊലീസ് ചോദ്യം ചെയ്‌തെങ്കിലും നൗഷീറയുടെ ബന്ധുക്കള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ ദുരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞമാസം 13 ന് പുലര്‍ച്ചെ ഒന്നരമണിയോടെയാണ് കിടപ്പ് മുറിയിലെ ഫാനിന്റെ ഹുക്കില്‍ ഷാളുപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട നിലയില്‍ നൗഷീറയെ കണ്ടെത്തിയത്. നൗഷീറ- റസാഖ് ദമ്പതികളും കുട്ടികളും റസാഖിന്റെ മാതാപിതാക്കളും മാത്രമാണ് ഭര്‍തൃഗൃഹമായ പാറപ്പള്ളിയിലെ പള്ളിക്ക് പിറക് വശത്തെ വീട്ടില്‍ താമസം. ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിന് പകല്‍ പുറത്ത് പോയിരുന്ന നൗഷീറയും ഭര്‍ത്താവും കുട്ടികളും 12 ന് പുലര്‍ച്ചെയോടെ പാറപ്പള്ളിയിലെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുനില വീടിന്റെ മുകള്‍ നിലയിലുള്ള കിടപ്പ് മുറിയില്‍ നിന്ന് താഴെ അടുക്കളയിലേക്ക് താന്‍ ചായകുടിക്കാന്‍ പോയി തിരിച്ച് വന്നപ്പോള്‍ വാതിലടച്ച് നൗഷീറ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കണ്ടുവെന്നാണ് റസാഖ് പൊലീസിനോട് പറഞ്ഞത്. വാതില്‍ പൊളിച്ച് ഫാനിന്റെ ഹുക്കില്‍ കെട്ടിയ ഷാള്‍ മുറിച്ച് താന്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതാണെന്നും റസാഖ് പറഞ്ഞിരുന്നു.

ആന്തരികാവയവങ്ങളുടെ വിശദമായ പരിശോധനയിലും രാസപരിശോധനയിലും മാത്രമേ നൗഷീറയുടെ മരണ കാരണം വ്യക്തമാകൂ

 

shortlink

Post Your Comments


Back to top button