Latest NewsNewsIndiaCrime

പെണ്‍മക്കളോട് മോശമായി പെരുമാറിയതിന് ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടി 32കാരി

ഹൈദരാബാദ്: തെലങ്കാനയില്‍ പെണ്‍മക്കളോട് മോശമായി പെരുമാറിയതിന് ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമുടി 32കാരി. ഒരു മാസം മുന്‍പ് കാണാതായ ഭര്‍ത്താവിന്റെ കൊലപാതകമാണ് ഇപ്പോൾ ചുരുളഴിഞ്ഞിരിക്കുന്നത്. ഭാര്യയുടെ മൊഴികളിലെ പൊരുത്തക്കേടുകളാണ് കേസ് തെളിയിക്കാന്‍ സഹായിച്ചിരിക്കുന്നത്.

ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഗഗന്‍ദീപ് അഗര്‍വാളിന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. വീട്ടില്‍ മറവ് ചെയ്ത അഗര്‍വാളിന്റെ മൃതദേഹം പൊലീസ് കണ്ടെടുക്കുകയായിരുന്നു ഉണ്ടായത്. സംഭവത്തില്‍ 32കാരിയായ നൗഷീനിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.

അഗര്‍വാളിന്റെ രണ്ടാമത്തെ ഭാര്യയാണ് നൗഷീന്‍. ഫെബ്രുവരി എട്ടിനാണ് അഗര്‍വാളിനെ കൊലപ്പെടുത്തിയതെന്ന് നൗഷീന്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. ഫെബ്രുവരി 24ന് ഭര്‍ത്താവിന്റെ സഹോദരനൊപ്പം പൊലീസ് സ്റ്റേഷനില്‍ എത്തി ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി പരാതി നൽകുകയുണ്ടായി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് നൗഷീനിലേക്ക് എത്തിയത്. തന്റെ ആദ്യ വിവാഹത്തിലെ പെണ്‍മക്കളോട് മോശമായി പെരുമാറിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് യുവതിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ കുഴിച്ചുമൂടുകയായിരുന്നുവെന്ന് യുവതിയുടെ മൊഴിയില്‍ പറയുന്നതായി പൊലീസ് പറഞ്ഞു.

ഭര്‍ത്താവിനെ കാണാനില്ല എന്ന പരാതിയില്‍ യുവതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. യുവതിയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവതി സത്യം പറയുകയുണ്ടായത്. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും യുവതി പറഞ്ഞതായി പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button