Latest NewsNewsIndia

ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഗുണങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ഗവേഷണ കേന്ദ്രം വരുന്നു

ബംഗളൂരു : ഗോമൂത്രത്തിെന്‍റയും ചാണകത്തിെന്‍റയും ഗുണങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ കര്‍ണാടകയിലെ ബെളഗാവിയില്‍ ഗവേഷണ കേന്ദ്രം വരുന്നു. ആര്‍.എസ്.എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കേശവ സ്മൃതി ട്രസ്റ്റ് ആണ് ബെളഗാവി നഗരത്തില്‍നിന്നു 100 കിലോമീറ്റര്‍ അകലെയുള്ള കൗജലാഗി ഗ്രാമത്തില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. 13 ഏക്കറിലായുള്ള സ്ഥാപനത്തിെന്‍റ നിര്‍മാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്.

Read Also : സൗദിയില്‍ പുതിയ തൊഴില്‍ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

പശു കേന്ദ്രീകൃതമായ കൃഷികളായിരിക്കും സ്ഥലത്ത് പ്രധാനമായും നടക്കുക. കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായശേഷമായിരിക്കുംചാണകത്തിെന്‍റയും ഗോമൂത്രത്തിെന്‍റയും ഗുണങ്ങളെക്കുറിച്ചുള്ള പഠനം ആരംഭിക്കുക. ആര്‍.എസ്.എസ് അംഗങ്ങളാണ് ട്രസ്റ്റിലെ പ്രവര്‍ത്തകര്‍. സ്ഥലത്ത് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്ന കാര്യം ഇപ്പോഴും പ്രാരംഭ ഘട്ടത്തില്‍ മാത്രമാണെന്നും ഇപ്പോള്‍ അടിസ്ഥാന സൗകര്യം ഒരുക്കുകയാണെന്നും പ്രവര്‍ത്തനരീതിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നുമാണ് ട്രസ്റ്റ് അംഗങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button