Latest NewsKeralaNews

സ്പീക്കറെ ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരും ക്വാറന്റൈനിൽ; ഡോളർ കടത്ത് അന്വേഷണം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം : ഡോളർ കടത്ത് കേസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ കേന്ദ്ര ഏജൻസികൾ. സ്പീക്കർ പി ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അന്വേഷണം പകുതി വഴിയിൽ നിൽക്കുന്നത്. കഴിഞ്ഞ ദിവസം സ്പീക്കറെ ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥർ ഇപ്പോൾ ക്വാറന്റൈനിൽ പോകേണ്ട സാഹചര്യമാണുള്ളത്.

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാവിലെയാണ് സ്പീക്കറെ ചോദ്യം ചെയ്തത്. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവർ ഡോളർ കടത്ത്- കള്ളപ്പണ ഇടപാടുകളിൽ സ്പീക്കർക്ക് പങ്കുള്ളതായി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്പീക്കറെ ചോദ്യം ചെയ്തത്. രണ്ട് തവണ കസ്റ്റംസ് സ്പീക്കർക്ക് നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്ന് വീട്ടിൽ നേരിട്ട് എത്തിയായിരുന്നു ചോദ്യം ചെയ്യൽ.

Read Also  :  വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 51കാരന്‍ മരിച്ചു

സ്പീക്കറുടെ മൊഴി വിലയിരുത്തിയ ശേഷം കൂടുതൽ ചോദ്യം ചെയ്യൽ നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ സ്പീക്കർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ഇതിന് കാലതാമസം നേരിടും എന്നാണ് വിലയിരുത്തൽ. ലൈഫ്മിഷനുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മന്റ് ഡയറടകറേറ്റും സ്പീക്കറെചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.കോവിഡ് ഭേദമായി നിരീക്ഷണ കാലാവധി കൂടി കഴിഞ്ഞ ശേഷമേ ഇ ഡി ഇക്കാര്യത്തിൽ ഇനി തീരുമാനം എടുക്കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button