COVID 19Latest NewsNewsIndia

രാജ്യത്തേയ്ക്ക് കൂടുതൽ വാക്‌സിനുകൾ എത്തുന്നു; റഷ്യൻ വാക്‌സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകി

ഇതോടെ രാജ്യത്ത് അനുമതി ലഭിക്കുന്ന വാക്‌സിനുകളുടെ എണ്ണം മൂന്നായി

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റഷ്യയുടെ സ്പുട്‌നിക് V വാക്‌സിന് അടിയന്തിര ഉപയോഗത്തിന് അനുമതി. ഡ്രഗ്‌സ് കൺട്രോളറിന് കീഴിലുള്ള വിദഗ്ധ സമിതി ഇന്ന് ചേർന്ന യോഗത്തിലാണ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയത്. ഇതോടെ രാജ്യത്ത് അനുമതി ലഭിക്കുന്ന വാക്‌സിനുകളുടെ എണ്ണം മൂന്നായി.

Also Read: തുടര്‍ഭരണമെന്ന ഉറപ്പില്‍ സി.പി.എം, ഇനി പാര്‍ട്ടി കോണ്‍ഗ്രസും കേരളത്തില്‍

നിലവിൽ കൊവിഷീൽഡ്, കൊവാക്‌സിൻ എന്നിവയാണ് രാജ്യത്ത് ഉപയോഗത്തിലുള്ളത്. കഴിഞ്ഞ സെപ്റ്റംബറിൽ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്(ആർ.ഡി.ഐ.എഫ്) ഡോ. റെഡ്ഡീസുമായി സഹകരിച്ച് സ്പുട്‌നിക് വാക്‌സിന്റെ പരീക്ഷണം രാജ്യത്ത് ആരംഭിച്ചിരുന്നു. ഇന്ത്യ, വെനസ്വേല, ബൊലാറസ്, യുഎഇ എന്നീ രാജ്യങ്ങളിൽ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായപ്പോൾ വാക്‌സിന് 91.6 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഡോ. റെഡ്ഡീസിന് പുറമെ, വിർചൗ ബയോടെക് ലിമിറ്റഡ്, സ്‌റ്റെലിസ് ബയോഫാർമ, പനാസിയ ബയോടെക് എന്നിവയുമായും ആർഡിഐഎഫ് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ വിതരണം ചെയ്യാനായി വിർചൗ ബയോടെക് ലിമിറ്റഡുമായി 200 മില്യൺ ഡോസുകൾക്ക് വേണ്ടിയുള്ള കരാറിലാണ് ആർഡിഐഎഫ് ഏർപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button