KeralaLatest NewsNews

സ്വന്തം പദവി മറന്ന് ‘തനി സംഘി’യായി മാറി; വി മുരളീധരനെ പരോക്ഷമായി പരിസഹിച്ച്‌ പി ജയരാജന്‍

ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ട നായനാര്‍ കുലുങ്ങിയില്ല. പോയി പണി നോക്കാന്‍ പറഞ്ഞു.

കണ്ണൂര്‍: കേന്ദ്രമന്ത്രി വി. മുരളീധരനെ പരിസഹിച്ച്‌ സിപിഎം നേതാവ് പി. ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോവിഡിയറ്റ് എന്ന പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് വി. മുരളീധരനെ പരിഹസിച്ച്‌ പി. ജയരാജന്‍ രംഗത്ത് എത്തിയത്. മുരളീധരന്‍റെ പേരെടുത്ത് പറയാതെ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഒരു സംഭവം ഓര്‍മിപ്പിച്ചാണ് ജയരാജന്‍ പരിഹസിച്ചത്.

കേരളത്തില്‍ നിന്നുള്ള ഒരു വിലയുമില്ലാത്ത ഒരു കേന്ദ്ര സഹമന്ത്രി സ്വന്തം പദവി മറന്ന് തനി സംഘിയായി മാറിയെന്നും ജയരാജന്‍ വിമര്‍ശിച്ചു. കേന്ദ്ര മന്ത്രിയായിട്ട് നാടിനോ നാട്ടുകാര്‍ക്കോ യാതൊരു ഉപകാരവും ചെയ്യാത്ത ഈ മാന്യനോട് മലയാളികള്‍ക്ക് പുച്ഛം മാത്രമേ ഉള്ളുവെന്നും ആകെ ഉപകാരം കിട്ടിയത് കുറച്ച്‌ സ്വന്തക്കാര്‍ക്കാണെന്നും വിദേശ യാത്രകളില്‍ കൂടെ കൂട്ടാനും ഔദ്യോഗിക വേദികളില്‍ ഇരിപ്പിടമൊരുക്കാനും നന്നായി ശ്രമിച്ചിട്ടുണ്ടെന്നും പി.ജയരാജന്‍ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കേരളത്തില്‍ നിന്നുള്ള “ഒരു വിലയുമില്ലാത്ത’ ഒരു കേന്ദ്ര സഹമന്ത്രി മുഖ്യമന്ത്രി സ:പിണറായി വിജയനെതിരെ നിലവാരമില്ലാത്ത ആക്ഷേപമുയര്‍ത്തിയതിനെ കുറിച്ച്‌ സമൂഹത്തില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണല്ലോ. ഇദ്ദേഹം സ്വന്തം പദവി മറന്ന് തനി സംഘിയായി മാറി.

മുന്‍പൊരിക്കല്‍ ഈ മാന്യന്‍ കാക്കി ട്രൗസറിട്ട് നടന്ന കാലത്തേ ഒരു സംഭവം ഓര്‍മ്മ വരുന്നു.അന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രി സ: നായനാര്‍ ആയിരുന്നു.ഡല്‍ഹി കേരള ഹൗസില്‍ അദ്ദേഹമുള്ളപ്പോള്‍ കുറച്ച്‌ ആര്‍എസ്‌എസ് കാരേയും എബിവിപികാരേയും കൂട്ടി ഈ വിദ്വാന്‍ നായനാരുടെ മുറിയില്‍ അത്രിക്രമിച്ചു കയറി വാതില്‍ കുറ്റിയിട്ടു.

Read Also: റെയിൽവേ പരിസരങ്ങളിൽ ഈ രണ്ട് കാര്യങ്ങൾ ചെയ്താൽ പിഴ 500 രൂപ; മാർഗനിർദേശം പുറത്തിറക്കി ഇന്ത്യൻ റെയിൽവേ

കൈയ്യിലൊരു വെള്ള പേപ്പറുമുണ്ട്. കേരളത്തില്‍ അറസ്റ്റിലായ ഒരു എബിവിപി പ്രവര്‍ത്തകനെ വിട്ടയക്കുമെന്ന് മുഖ്യമന്ത്രി ഈ പേപ്പറില്‍ എഴുതി ഒപ്പിട്ടു നല്‍കണമെന്നായിരുന്നു ആവശ്യം. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നായിരുന്നു ഈ ആര്‍എസ്‌എസ് കാരുടെ വിചാരം. ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ട നായനാര്‍ കുലുങ്ങിയില്ല. പോയി പണി നോക്കാന്‍ പറഞ്ഞു. ആര്‍എസ്‌എസുകാര്‍ പോലീസ് പിടിയിലുമായി.

അന്ന് കാണിച്ച ആ കാക്കി ട്രൗസര്‍കാരന്‍റെ അതെ മനോഭാവമാണ് ഈ മാന്യന് ഇപ്പോളും. നായനാരെ പോലെ കരുത്തനായ കമ്മ്യുണിസ്റ്റായ പിണറായിക്ക് ഒരു ചുക്കും സംഭവിക്കാനില്ല. കേന്ദ്ര മന്ത്രിയായിട്ട് നാടിനോ നാട്ടുകാര്‍ക്കോ യാതൊരു ഉപകാരവും ചെയ്യാത്ത ഈ മാന്യനോട് മലയാളികള്‍ക്ക് പുച്ഛം മാത്രമേ ഉള്ളു. ആകെ ഉപകാരം കിട്ടിയത് കുറച്ച്‌ സ്വന്തക്കാര്‍ക്കാണ്. വിദേശ യാത്രകളില്‍ കൂടെ കൂട്ടാനും ഔദ്യോഗിക വേദികളില്‍ ഇരിപ്പിടമൊരുക്കാനും നന്നായി ശ്രമിച്ചിട്ടുണ്ട്. ഈ കേന്ദ്ര സഹമന്ത്രിക്ക് അര്‍ഹമായ വിശേഷണം ഈ സന്ദര്‍ഭത്തില്‍ തന്നെ ജനങ്ങള്‍ കല്പിച്ച്‌ നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button