KeralaCinemaMollywoodLatest NewsNewsEntertainment

‘എന്റെ ഭര്‍ത്താവുണ്ടാക്കുന്ന കഥകള്‍ കേട്ട് ജീവിതം നശിപ്പിക്കല്ലേ’; അമ്പിളിദേവി ആരോപണം ഉന്നയിച്ച യുവതിയുടെ പ്രതികരണം

ആദിത്യനുമായി തനിക്ക് ബന്ധമില്ലെന്നാണ് തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയുടെ പ്രതികരണം.

തിരുവനന്തപുരം: അമ്പിളി ദേവിയും ഭർത്താവ് ആദിത്യനും തമ്മിലുള്ള ദാമ്പത്യബന്ധമാണ് സോഷ്യൽ മീഡിയകളിൽ ചർച്ചാവിഷയം. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന അമ്പിളി ദേവിയുടെ വെളിപ്പെടുത്തൽ വൻ വിവാദമായിരുന്നു. ഇപ്പോഴിതാ, അമ്പിളി ദേവി ആരോപണമുന്നയിച്ച യുവതി രംഗത്തെത്തിയിരിക്കുകയാണ്. ആദിത്യനുമായി തനിക്ക് ബന്ധമില്ലെന്നാണ് തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയുടെ പ്രതികരണം. കൗമുദി ടിവിയാണ് ഇവരുടെ പ്രതികരണം പുറത്തുവിട്ടത്.

വീഡിയോയില്‍ യുവതി പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ:

‘അമ്ബിളി ഒരു നൂറ് തവണ ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ട് എന്റെ കുഞ്ഞിന്റെ അച്ഛന്‍ നിങ്ങളുടെ ഭര്‍ത്താവല്ല. എന്റെ ഭര്‍ത്താവാണ്. ഇനിയെങ്കിലും അത് മനസിലാക്കൂ. എന്റെ ഭര്‍ത്താവുണ്ടാക്കുന്ന ചില കഥകള്‍ കേട്ട് നിങ്ങളുടെ ജീവിതം നശിപ്പിക്കല്ലേ…നിങ്ങളുടെ ഭര്‍ത്താവ് നിങ്ങള്‍ക്ക് വേറൊരാളില്‍ ഉണ്ടായ മകനെയൊക്കെ പൊന്നുപോലെ നോക്കുന്നില്ലേ. എന്തോക്കെ കാര്യങ്ങള്‍ ചെയ്യുന്നു. ഇതൊക്കെ ഞാന്‍ നേരിട്ട് കാണുന്നുണ്ട്. അത് കണ്ടുകൊണ്ടുള്ള സ്നേഹമുണ്ട്. അത് എനിക്ക് മാത്രമല്ല, ഈ കേരളത്തിലെ ഒരുപാട് സ്ത്രീകള്‍ അതിന് കമന്റ് ചെയ്തിട്ടുണ്ട്. അവര്‍ എല്ലാവരിലും നിങ്ങളുടെ ഭര്‍ത്താവ് കുട്ടികളെ ഉണ്ടാക്കാന്‍ നടക്കുകയല്ല ചെയ്യുന്നത്. അതുകൊണ്ട് അത് മനസിലാക്കൂ…ആരെങ്കിലും പറയുന്ന കഥകള്‍ കേട്ട് ഇതിന്റെ പിന്നാലെ തുള്ളി നടക്കല്ലേ, വിശ്വസിക്കൂ…നിങ്ങള്‍ ഒരു തവണ ഫോണ്‍ ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞു, അങ്ങനെയല്ലെന്ന്. എന്റെ ഫോണില്‍ നിന്ന് മെസേജ് അയച്ചത് എന്റെ ഹസ്ബന്റാണ്. അത് ഇനിയെങ്കിലും മനസിലാക്കൂ. നിങ്ങള്‍ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ഇദ്ദേഹം പറഞ്ഞില്ലേ കാര്യങ്ങളൊക്കെയെന്ന്.

Also Read:കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് കർശന നിയന്ത്രണങ്ങൾ; അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി

എന്റെ പേരില്‍ ഒരു ജീവിതം നശിക്കാന്‍ പോകുകയാണ്. കുട്ടികളുടെയും ജീവിതം പോലും നശിക്കാന്‍ പോകുകയാണെന്ന് മനസിലായപ്പോഴാണ് ഞാന്‍ കൈ പോലും മുറിച്ചത്. ഇനിയെങ്കിലും ഈ കള്ളക്കഥകള്‍ വിശ്വസിക്കല്ലേ. എന്റെ ജീവിതമോ നശിച്ചു, സ്വന്തം ജീവിതം നശിപ്പിക്കല്ലേ. പിന്നെ നിങ്ങള്‍ അദ്ദേഹത്തെ നോക്കിയിട്ടില്ലെന്നത് എനിക്ക് നന്നായിട്ട് അറിയാവുന്ന കാര്യമാണ്. നിങ്ങള്‍ അദ്ദേഹത്തിന് വയ്യാതിരുന്നിട്ട് പോലും, മരിക്കാന്‍ കിടന്നിട്ട് പോലും തിരിഞ്ഞ് നോക്കാത്ത കാര്യങ്ങളുണ്ടായതൊക്കെ എനിക്കറിയാവുന്നതാണ്. ഞാന്‍ അതിനെക്കുറിച്ചൊന്നും പറയുന്നില്ല. വൈരാഗ്യം ഉണ്ടാക്കരുത്. ഒരുപാട് കുറ്റങ്ങള്‍ നിങ്ങള്‍ ചെയ്തിട്ടില്ലേ? ഗര്‍ഭിണിയായിരുന്നപ്പോഴും, പ്രസവിച്ചപ്പോഴും, അതിനുമുമ്ബുമൊക്കെ…അങ്ങനെയൊരു കുറ്റങ്ങളുടെ ഭാഗമായിട്ടല്ലേ നിങ്ങള്‍ അദ്ദേഹത്തെ കല്യാണം കഴിച്ചത് പോലും. ഇതൊക്കെ മറച്ചുവച്ചുകൊണ്ട് എന്തിനാണ് ഇങ്ങനെ വൈരാഗ്യം തീര്‍ക്കുന്നത്.

നിങ്ങള്‍ക്ക് അയാളെ വേണ്ടെങ്കില്‍ അയാളെ ഉപേക്ഷിക്കൂ, അയാള്‍ സ്വസ്ഥമായി ജീവിക്കട്ടെ. എന്തിനാണ് എന്റെ തലയില്‍ കെട്ടിവയ്ക്കുന്നത്? നിങ്ങള്‍ ആദ്യം വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞതല്ലേ. പിന്നേം പിന്നേം എന്റെ ഭര്‍ത്താവിനെ വിളിച്ച്‌ റെക്കോര്‍ഡിങ്സൊക്കെ ഉണ്ടാക്കിയത് നിങ്ങളല്ലേ? എന്തിനാണ് വല്ലവന്റെയും ഗര്‍ഭം എന്റെ തലയില്‍ കെട്ടിവയ്ക്കുന്നത്. എനിക്കൊരു കുഞ്ഞുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ അച്ഛന്‍ എന്റെ ഭര്‍ത്താവ് തന്നെയാണ്.അല്ലാതെ നാട്ടുകാരല്ല.’- ആരോപണ വിധേയായ സ്ത്രീ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button