Latest NewsNewsGulf

സൗദിയില്‍ വാറ്റ് 15 ശതമാനമാക്കിയ തീരുമാനം താല്‍ക്കാലികം മാത്രം: മുഹമ്മദ് ബിന്‍ സല്‍മാന്‍

സൗദി അറേബ്യ എണ്ണയില്‍ നിന്ന് മുക്തിനേടാന്‍ ആഗ്രഹിക്കുന്നുവെന്ന് ചിലര്‍ക്കിടയില്‍ തെറ്റായ ധാരണയുണ്ട്.

ജിദ്ദ: സൗദിയില്‍ വാറ്റ് 15 ശതമാനമാക്കിയ തീരുമാനം താല്‍ക്കാലികമാണെന്നും അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ നിലനില്‍ക്കില്ലെന്നും രാജ്യത്ത് ആദായ നികുതി ചുമത്താന്‍ പദ്ധതിയില്ലെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. വിഷന്‍ 2030 ആരംഭിച്ച്‌ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സൗദി ടെലിവിഷനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്. വിഷന്‍ 2030 അതിന്റെ ലക്ഷ്യങ്ങള്‍ 2030ന് മുമ്പ് കൈവരിക്കും. എണ്ണ വളരെ വലിയ രീതിയില്‍ സൗദി അറേബ്യയെ സേവിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ സമ്പദ്വ്യവസ്ഥ എണ്ണയെ മാത്രം ആശ്രയിക്കുന്നത് തുടരുന്നതില്‍ അപകടങ്ങളുണ്ട്.

സൗദി അറേബ്യ എണ്ണക്ക് മുമ്പുള്ള രാജ്യമായിരുന്നു. പിന്നീട് ശക്തമായ സമ്പദ്വ്യവസ്ഥക്കായുള്ള മികച്ച അഭിലാഷവും സൗദികള്‍ക്ക് മെച്ചപ്പെട്ട ജീവിതവും കൈവരിക്കുന്നതിന് വിഷന്‍ 2020 വന്നു. സമ്പദ് വ്യവസ്ഥക്ക് ഭാവിയില്‍ സഹായകമാകുന്ന ഫണ്ടുകളും നിക്ഷേപങ്ങളും ഉപയോഗിച്ച്‌ സമ്ബദ്വ്യവസ്ഥയെ ശക്തിപ്പെടുത്തിയും വിഷന്റെ പ്രധാന പിന്തുണയായ സ്വകാര്യമേഖലയെ ഉത്തേജിപ്പിക്കുന്നതിലൂടെയുമാണ് വിഷന്‍ 2030 നടപ്പിലാക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു. പൊതുനിക്ഷേപ ഫണ്ട് വലിയ ഫണ്ടായി വളരുകയാണ് ലക്ഷ്യമിടുന്നത്. തല്‍ക്കാലം അതിന്റെ ലാഭം രാഷ്ട്ര ബജറ്റിലേക്ക് മാറ്റില്ല. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഫണ്ടിെന്‍റ വളര്‍ച്ച നിരക്ക് 200 ശതമാനത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഭാവിയില്‍ ഫണ്ടില്‍ നിന്നുള്ള ചെലവ് 2.5 ശതമാനം കവിയരുതെന്നും രാജ്യത്തിനത് പുതിയൊരു ബാരല്‍ എണ്ണ പോലെയാകുമെന്നും കിരീടാവകാശി പറഞ്ഞു.

Read Also: മാനദണ്ഡങ്ങൾ പാലിച്ചില്ല; ഒറ്റ ദിവസം പിഴയായി ഈടാക്കിയത് 46 ലക്ഷം രൂപ, നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം

സൗദി അറേബ്യ എണ്ണയില്‍ നിന്ന് മുക്തിനേടാന്‍ ആഗ്രഹിക്കുന്നുവെന്ന് ചിലര്‍ക്കിടയില്‍ തെറ്റായ ധാരണയുണ്ട്. എണ്ണയില്‍ നിന്നും എണ്ണേതര മേഖലകളില്‍ നിന്നും നേട്ടമുണ്ടാക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. രാജ്യത്തെ ഉയര്‍ന്ന ജനസംഖ്യാ വളര്‍ച്ച ഭാവിയെ കാര്യമായി ബാധിക്കും. അതു മുന്‍കൂട്ടി കണ്ട് വിഷന്‍ 2030ലൂടെ ഉപയോഗിക്കാത്ത അവസരങ്ങള്‍ പ്രയോജപ്പെടുത്താനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു. തൊഴിലില്ലായ്മ നേരത്തെ 14 ശതമാനമായിരുന്നു. ഇപ്പോള്‍ അത് 11 ശതമാനമായി കുറക്കാനായി. സ്വഭാവിക തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനം മുതല്‍ നാല് ശതമാനം വരെയാണ് രാജ്യം ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button