Latest NewsNewsIndia

മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തു; പതിനാലുകാരൻ മാതാപിതാക്കളെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു

ബംഗളൂരു: മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന് മാതാപിതാക്കളെ മകൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബംഗളൂരുവിലെ കരിയോബന്നഹള്ളിയിലാണ് സംഭവം. ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലെ സുരക്ഷാ ജീവനക്കാരനായ ഹനുമന്തരായ്യയും ഭാര്യ ഹൊന്നമ്മയുമാണ് കൊല്ലപ്പെട്ടത്. സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ ശുചിമുറിയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

Read Also: പിള്ളേരെ സൂക്ഷിച്ചോ അല്ലേൽ പണി കിട്ടും ; ആമസോണിൽ നിന്ന് നാലുവയസ്സുകാരൻ ഓർഡർ ചെയ്തത് 1.9 ലക്ഷത്തിന്റെ കോലുമിട്ടായി

ഓഫീസിന് അടുത്ത് തന്നെയാണ് ഇവർ താമസിക്കുന്ന സ്ഥലം. വീട്ടിൽ ഭക്ഷണം പാകം ചെയ്ത് കഴിച്ച ശേഷം ഇവർ ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന് വെളിയിലാണ് കിടന്നുറങ്ങാറ്. ഇവിടെ വച്ചാണ് കൊലപാതകം നടന്നത്. കൊലപ്പെടുത്തിയ ശേഷം ശവശരീരങ്ങൾ ഓഫീസിലെ ശുചിമുറിയിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കി.

Read Also: എല്ലാ അമ്മമാർക്കും ആശംസകൾ; മാതൃദിനാശംസകൾ നേർന്ന് പേളി മാണി

ഉരുളൻ കല്ല് തലയ്ക്കിട്ടാണ് ഉറങ്ങിക്കിടന്ന പിതാവിനെ കൊലപ്പെടുത്തിയത്. പിന്നീട് ഇതേ കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് അടുത്ത് തന്നെ ഉറങ്ങുകയായിരുന്ന അമ്മയെയും കൊലപ്പെടൂുത്തുകയായിരുന്നുവെന്ന് പതിനാലുകാരൻ പോലീസിന് മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button