Latest NewsKeralaNews

കെ.കെ ശൈലജയ്ക്കായുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് എ.വിജയരാഘവന്‍

'പാര്‍ട്ടിയുടെ തീരുമാനം അന്തിമമാണ്'

തിരുവനന്തപുരം: കെ.കെ ശൈലജയെ മന്ത്രിസഭയിലേയ്ക്ക് പരിഗണിക്കാത്തതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം തുടരുകയാണ്. ഇതിനെയൊന്നും വകവെക്കാതെയാണ് പുതിയ മന്ത്രിസഭ രൂപീകരണവുമായി സിപിഎം മുന്നോട്ടുപോകുന്നത്. എന്നാല്‍ കെ.കെ ശൈലജയെ ഒഴിവാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു.

Also Read: ജമ്മു കശ്മീരില്‍ സൈന്യത്തിന്റെ വ്യാപക പരിശോധന; പൂഞ്ചില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു

മന്ത്രിസഭയില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനുള്ള തീരുമാനം പാര്‍ട്ടി ഗൗരവമായി ആലോചിച്ചെടുത്തതാണെന്ന് വിജയരാഘവന്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ തീരുമാനം എന്തായാലും അത് അന്തിമമാണ്. പാര്‍ട്ടിയുടേത് രാഷ്ട്രീയവും സംഘടനാപരവുമായ തീരുമാനമാണെന്നും എ.വിജയരാഘവന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മുതിര്‍ന്ന കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ശൈലജയെ അടക്കം നിലവിലെ എല്ലാ മന്ത്രിമാരെയും മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. പുതുമുഖങ്ങള്‍ വരട്ടെ എന്ന സിപിഎമ്മിന്റെ നയമാണ് ശൈലജയ്ക്ക് മന്ത്രിസഭയിലേക്കുള്ള വഴി അടച്ചത്. ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി കെ.കെ. ശൈലജയായിരുന്നു. പാര്‍ട്ടി വിപ്പ് എന്ന പദവിയാണ് കെ.കെ. ശൈലജയുടെ പുതിയ ചുമതല. ശൈലജയ്ക്ക് പകരം വീണ ജോര്‍ജ് പുതിയ ആരോഗ്യമന്ത്രിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button