Latest NewsInternational

മാലിയില്‍ മാസങ്ങള്‍ക്കിടെ വീണ്ടും ഭരണ അട്ടിമറി:പ്രസിഡന്‍റിനെയും പ്രധാനമന്ത്രിയെയും അറസ്റ്റ് ചെയ്ത് സൈന്യം

കഴിഞ്ഞ ആഗസ്റ്റില്‍ പ്രസിഡന്‍റ് ഇബ്രാഹിം ബൗബക്കര്‍ കീറ്റയെ സമാനമായി സൈന്യം അറസ്റ്റ് ചെയ്തിരുന്നു.

ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ മാസങ്ങള്‍ക്കിടെ വീണ്ടും പട്ടാള അട്ടിമറി. പ്രസിഡന്‍റ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ സൈന്യം അറസ്റ്റ് ചെയ്തു മറ്റൊരിടത്തേക്ക് മാറ്റി. പ്രധാനമന്ത്രി ബാഹ് എന്‍ഡാവ്, പ്രധാനമന്ത്രി മുക്താര്‍ ഔന്‍, പ്രതിരോധ മന്ത്രി സുലൈമാന്‍ ദുകോര്‍ എന്നിവരെയാണ് തലസ്ഥാന നഗരമായ ബമാക്കോക്കു സമീപം കാറ്റിയിലെ സൈനിക താവളത്തിലേക്ക് മാറ്റിയത്.

രാഷ്ട്രീയ അസ്ഥിരതയും സൈനികര്‍ക്കിടയിലെ പോരും രാജ്യത്ത് ജനജീവിതം കടുത്ത പ്രതിസന്ധിയിലാക്കുന്നത് തുടരുകയാണ്. വിദേശ ഇടപെടലുകളും ഇതുവരെ ഫലം ചെയ്തിട്ടില്ല. ഐ.എസ്, അല്‍ഖാഇദ പോലുള്ള ഭീകര സംഘടനകള്‍ രാജ്യത്തിന്റെ ഒരു ഭാഗം നിയന്ത്രണത്തിലാക്കിയതും ഭീഷണിയാണ്. കഴിഞ്ഞ ആഗസ്റ്റില്‍ പ്രസിഡന്‍റ് ഇബ്രാഹിം ബൗബക്കര്‍ കീറ്റയെ സമാനമായി സൈന്യം അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടത്തിയ പുനഃസംഘടനയില്‍, പട്ടാള അട്ടിമറിയില്‍ പങ്കാളികളായ രണ്ട് സൈനിക പ്രമുഖര്‍ക്ക് സ്ഥാനം നഷ്ടമായതിനു പിന്നാലെയാണ് ഇടപെടല്‍. മേഖലയിലെ വിഷയങ്ങള്‍ പരിഹരിക്കാനായി രൂപം നല്‍കിയ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയിലെ ഒരു സംഘം ബമാകോയിലേക്ക് തിരിച്ചിട്ടുണ്ട്. യു.എന്‍, ആഫ്രിക്കന്‍ യൂണിയൻ , യൂറോപ്യന്‍ യൂണിയൻ എന്നിവയും വിഷയം ഗൗരവത്തോടെയാണ് കാണുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button