Latest NewsKeralaNews

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ദമ്പതികളുടെ ശ്രമം; യുവതി പിടിയിൽ

തിരുവനന്തപുരം: യുവാവിനെ ദമ്പതികൾ ചേർന്ന് കുത്തിക്കൊലപ്പെടുത്താൻ ശ്രമം. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. മംഗലപുരം സ്വദേശി നിധീഷ് എന്ന യുവാവിനാണ് കുത്തേറ്റത്. വെഞ്ഞാറമ്മൂട് സ്വദേശിനി രശ്മി എന്ന യുവതിയും ഭർത്താവ് അജീഷും ചേർന്നാണ് നിധീഷിനെ കുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രശ്മിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. അനീഷ് ഒളിവിൽ പോയിരിക്കുകയാണ്.

Read Also: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു; പാലക്കാട് പൂർണ്ണമായ അടച്ചിടലിൽ നിന്നും ആറ് തദ്ദേശസ്ഥാപനങ്ങളെ ഒഴിവാക്കി

നിധിനെ ആറ്റിങ്ങലിനടുത്ത് കോരാണിയിലെ ജംഗ്ഷനിലേക്ക് വിളിച്ചുവരുത്തിയത് രശ്മിയാണ്. ജംഗ്ഷനിലെത്തിയ നിധിനെ അജീഷ് മർദ്ദിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നിധിനെ ആശുപത്രിയിലെത്തിച്ചത്. നിധിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. നാട്ടുകാർ ഓടിക്കൂടിയതോടെ അജീഷ് കടന്നു കളഞ്ഞെങ്കിലും രശ്മിയെ പൊലീസ് പിടികൂടുകയായിരുന്നു.

രശ്മിയും നിധിനും നേരത്തേ സുഹൃത്തുക്കളാണ്. ഈ സൗഹൃദത്തിന്റെ പേരിൽ രശ്മിക്കും ഭർത്താവിനുമിടയിൽ നിരന്തരം തർക്കമുണ്ടായിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

Read Also: ഇനി മുതല്‍ മദ്യം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രം; നോട്ടീസ് പതിക്കണമെന്ന് മദ്യശാലകള്‍ക്ക് നിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button