Latest NewsIndiaNews

ബിഹാറിലെ മദ്രസയില്‍ സ്‌ഫോടനം: നിരവധിയാളുകള്‍ക്ക് പരിക്ക്

ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

പാറ്റ്‌ന: ബിഹാറിലെ മദ്രസയില്‍ സ്‌ഫോടനം. ബങ്ക ജില്ലയിലുള്ള മദ്രസയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ മദ്രസയുടെ മേല്‍ക്കൂരയും ഭിത്തികളും തകര്‍ന്നു. രാവിലെ 8 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്.

Also Read: ‘മരംമുറി തടയുന്ന ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും എന്ന സർക്കാർ ഉത്തരവിനു പിന്നിൽ ക്രിമിനൽ താൽപ്പര്യങ്ങൾ’: ഹരീഷ് വാസുദേവൻ

സ്‌ഫോടനത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സ്‌ഫോടനം നടക്കുമ്പോള്‍ മദ്രസയില്‍ പത്തോളം ആളുകള്‍ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. ലോക്ക് ഡൗണായതിനാല്‍ മദ്രസ കഴിഞ്ഞ കുറച്ചുകാലമായി അടഞ്ഞുകിടക്കുകയായിരുന്നു. എന്നാല്‍, സ്‌ഫോടനത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

സ്‌ഫോടനത്തിന് പിന്നാലെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിന് പുറമെ ഡോഗ് സ്‌ക്വാഡും ഭീകര വിരുദ്ധ സേനയും പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. സ്‌ഫോടനത്തില്‍ മദ്രസയ്ക്ക് സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവിടെ താമസിച്ചിരുന്നവര്‍ മറ്റ് സുരക്ഷിതമായ ഇടങ്ങളിലേയ്ക്ക് മാറിയിരിക്കുകയാണ്. മദ്രസയിലെ അടച്ചിട്ടിരുന്ന ഒരു മുറിയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ബിഹാര്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button