Latest NewsIndiaNews

ചൈനീസ് സൈബർ തട്ടിപ്പ്: പണം നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്

ആപ്പ് വഴി വൻ തോതിൽ പണം വെളുപ്പിക്കാനും തട്ടിപ്പ് സംഘം പദ്ധതിയിട്ടിരുന്നു

ന്യൂഡൽഹി: ചൈനീസ് സ്ഥാപനത്തിന്റെ സൈബർ തട്ടിപ്പിൽ പണം നഷ്ടമായത് ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്. പവർ ബാങ്ക്, ഇസെഡ് പ്ലാൻ എന്നീ ആപ്പുകൾ വഴി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പാണ് നടന്നത്. ഡൽഹി പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. മണിക്കൂറുകൾ കൊണ്ട് നിക്ഷേപം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം നൽകി ജനങ്ങളെ ആകർഷിച്ച് വലയിലാക്കിയ ശേഷമാണ് തട്ടിപ്പ് നടത്തിയിരുന്നത്. ചൈന ആസ്ഥാനമായുള്ള സ്ഥാപനമാണിതെന്നും ഗുഡ്ഗാവിലായിരുന്നു ഇവരുടെ ഓഫീസെന്നും ഡൽഹി പോലീസ് അറിയിച്ചു.

Read Also: ഇല്ല ഞങ്ങള്‍ നിശബ്ദരാകില്ല, ഐഷ സുല്‍ത്താനയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

ആപ്പ് വഴി വൻ തോതിൽ പണം വെളുപ്പിക്കാനും തട്ടിപ്പ് സംഘം പദ്ധതിയിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ടിബറ്റൻ യുവതിയടക്കം എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെട്ടെന്നു വരുമാനം വർദ്ധിക്കുമെന്നു കാണിച്ചാണ് ആപ്പിലൂടെ തട്ടിപ്പ് സംഘം ക്യാമ്പയിൻ നടത്തിയത്. ഈ വിധത്തിൽ അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുടെ ലക്ഷക്കണക്കിനു രൂപ ഇവർ തട്ടിയെടുത്തു. വെറും രണ്ട് മാസത്തിനുള്ളിൽ 150 കോടിയിലധികം രൂപയാണ് ഇവർ കൈക്കലാക്കിയെടുത്തതെന്ന് പോലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തവ പറഞ്ഞു.

Read Also: കള്ളപ്പണ കേസില്‍ ബിജെപിക്ക് പങ്കില്ലെന്ന് തെളിഞ്ഞിട്ടും നേതാക്കളെ രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ

ഗുഡ്ഗാവ് ആസ്ഥാനമായുള്ള പ്രധാന കമ്പനിയിൽ നിന്ന് 97 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ട്. എസിപി ആദിത്യ ഗൗതത്തിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് തട്ടിപ്പിനെ കുറിച്ച് അന്വേഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button