Latest NewsIndia

എതിർപ്പുകൾ വിലപ്പോവില്ല: ലക്ഷദ്വീപില്‍ 4,650 കോടിയുടെ നിക്ഷേപ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ച് കേന്ദ്രം

ഉടമകളുടെ സമ്മതം കൂടാതെ തന്നെ അധികൃതര്‍ ഭൂമിയില്‍ സര്‍വേയും മറ്റും നടത്തിയത്.

കവരത്തി: നാട്ടുകാരുടെ കടുത്ത പ്രതിഷേധം ഉയരുന്നതിനിടയില്‍ പ്രഖ്യാപിച്ചിരിക്കുന്ന വികസന പദ്ധതികള്‍ക്കായി ലക്ഷദ്വീപില്‍ 4,650 കോടിയുടെ നിക്ഷേപ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു കേന്ദ്രസര്‍ക്കാര്‍. രണ്ട് സ്വകാര്യ പദ്ധതി ഉള്‍പ്പെടെ 253 വികസന പദ്ധതികള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. അതേസമയം വന്‍ വിവാദം ഉയര്‍ത്തി ഉടമയുടെ അനുമതി നോക്കാതെ തന്നെ സ്വകാര്യ വ്യക്തികളുടെ ഭൂമിയേറ്റടുക്കല്‍ നടപടി പതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തി.

ഏറ്റെടുക്കുന്ന ഭൂമിയില്‍ നിന്നും റവന്യൂ വകുപ്പ് നാട്ടിയിരുന്ന കൊടി എടുത്തുമാറ്റി. നടപടി നേരത്തേ വിവാദമായ സാഹചര്യത്തിലാണ് എടുത്തുമാറ്റിയത്. ഭരണകൂടത്തിന്റെ നടപടിക്കെതിരേ വിവിധ പാർട്ടികൾ കഴിഞ്ഞ ദിവസം കരിങ്കൊടി ഉയര്‍ത്തിയിരുന്നു.നിലവില്‍ പാരാമെഡിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുത്തിട്ടുണ്ട്. തുടര്‍ന്നായിരുന്നു ഉടമകളുടെ സമ്മതം കൂടാതെ തന്നെ അധികൃതര്‍ ഭൂമിയില്‍ സര്‍വേയും മറ്റും നടത്തിയത്.

read also: യുപിയിലെ വ്യാജവാർത്തയിൽ ആദ്യ കേസ്: ഐടി ചട്ടലംഘനം നടത്തിയ ട്വിറ്ററിന്റെ സേഫ് ഹാര്‍ബര്‍ പരിരക്ഷ കേന്ദ്രം പിന്‍വലിച്ചു

ഇതിനിടെ ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജൈവായുധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവര്‍ത്തക അയിഷാ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കുന്നുണ്ട്. നാട്ടുകാരുടെ മേല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ബയോവെപ്പണ്‍ പരീക്ഷിക്കുകയാണ് എന്നാണ് അയിഷ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button