KeralaLatest NewsNewsCrime

ദൃശ്യയെ കുത്തിവീഴ്ത്തി, രക്ഷിക്കാൻ വന്ന സഹോദരിയെയും കുത്തി: വിനീഷ് എത്തിയത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുമായി

മലപ്പുറം : പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് 21കാരിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. കൂടെയുണ്ടായിരുന്ന സഹോദരിയെ ഗുരുതരമായി കുത്തിപ്പരുക്കേല്‍പ്പിച്ചു. പ്രതി വിനീഷ് വിനോദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു. ആസൂത്രിതമായി നടത്തിയ കൊലയാണിതെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു.

പെൺകുട്ടിയുടെ അച്ഛന്റെ കടയ്ക്ക് തീയിട്ട് നശിപ്പിച്ച് ശ്രദ്ധ തിരിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് ആരോപണം. ഇന്നലെ രാത്രിയായിരുന്നു കടയ്ക്ക് തീപിടുത്തം ഉണ്ടായത്. ഇതേത്തുടർന്ന് ബന്ധുക്കളും നാട്ടുകാരുമെല്ലാം കടയ്ക്ക് സമീപമായിരുന്നു. ഈ സമയം നോക്കിയാണ് വിനീഷ് കൊലപാതകത്തിന് എത്തിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

Also Read:‘അഴിമതി​ ആരോപണം ഉന്നയിക്കുന്നവര്‍ക്ക്​ സംഭാവന തിരികെ നല്‍കും’: ബി.ജെ.പി എം.പി സാക്ഷി മഹാരാജ്​

വീട്ടിലേക്ക് ഓടിക്കയറി മുകളിലത്തെ മുറിയിലെത്തിയ വിനീഷ് ദൃശ്യയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെസഹോദരി ദേവശ്രീക്കും പരുക്കേറ്റു. കൊലപാതകത്തിനുശേഷം ഓട്ടോയിലേക്ക് ഓടിക്കയറി രക്ഷപെടാൻ ശ്രമിച്ച വിനീഷിനെ ഓട്ടോ ഡ്രൈവർ നേരെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button