Latest NewsKeralaNews

ഇങ്ങോട്ട് വാചക കസര്‍ത്തിന് വന്നാല്‍ അങ്ങോട്ട് തിരിച്ചും പറയും: കെ മുരളീധരന്‍

' മേല് തൊട്ട് കളി ഞങ്ങളുടെ ശൈലിയല്ല'- കെ മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരം: ഇടത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇങ്ങോട്ട് വാചക കസര്‍ത്ത് നടത്താന്‍ വന്നാല്‍ അങ്ങോട്ട് പത്ത് വര്‍ത്തമാനം പറയുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. പിണറായി-സുധാകരന്‍ വാക് പോരിനെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മരം മുറി കൊള്ള പോലെ നാണം കെട്ട സംഭവത്തില്‍ നിന്ന് ശ്രദ്ധ തിരിച്ച്‌ വിടാനുള്ള ശ്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഇങ്ങോട്ട് വാചക കസര്‍ത്തിന് വന്നാല്‍ അങ്ങോട്ടും പറയും. പക്ഷേ, മേല് തൊട്ട് കളി ഞങ്ങളുടെ ശൈലിയല്ല’- കെ മുരളീധരന്‍ പറഞ്ഞു.

Read Also: വിദേശത്ത് പോകുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കും: ആരോഗ്യ മന്ത്രി

അതേസമയം പിണറായി വിജയനെ വെടിവച്ചു കൊല്ലാന്‍ സുധാകരന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയിരുന്നുവെന്ന് സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ ഇ പി ജയരാജൻ ആരോപിച്ചു. ‘തനിക്ക് നേരെയുള്ള വധശ്രമത്തില്‍ കെ. സുധാകരന്‍ അന്ന് ലക്ഷ്യം വച്ചത് പിണറായി വിജയനെ വെടിവച്ചു കൊല്ലാനാണ്. അതിന് വേണ്ടി വാടക കൊലയാളികളെ കണ്ടെത്തി. പിണറായി വിജയനെ ട്രെയിന്‍ യാത്രക്കിടെ കൊല്ലാനാണ് തീരുമാനിച്ചത്. ആയുധം നല്‍കിയാണ് കൊലപാതകം പ്ലാന്‍ ചെയ്തത്. അങ്ങോട്ടു പോകുമ്പോള്‍ താനും പിണറായിയും ഒരുമിച്ചായിരുന്നു. തിരിച്ചു വന്നപ്പോള്‍ താന്‍ ഒറ്റയ്ക്കായിരുന്നു. പിണറായി ഇല്ലെങ്കില്‍ തന്നെ കൊല്ലാനായിരുന്നു അന്ന് അവരുടെ ലക്ഷ്യമെന്നും’ ഇ. പി ജയരാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button