Latest NewsNewsIndia

മോഷണക്കേസില്‍ അറസ്റ്റിലായ സ്ത്രീ കസ്റ്റഡിയില്‍ മരിച്ച നിലയില്‍: പോലീസിനെതിരെ ഗുരുതര ആരോപണം

ഹൈദരാബാദ്: മോഷണക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത സ്ത്രീയെ പോലീസ് സ്‌റ്റേഷനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 45കാരിയായ യെശുമ്മ എന്നയാളെയാണ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഡഗുദ്ദൂര്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവമുണ്ടായത്.

Also Read: ഗുരുതര അനാസ്ഥ: മെഡിക്കൽ കോളേജ് ലാബിൽ ടെസ്റ്റുകൾ നടത്താൻ ഉപയോഗിക്കുന്നത് കാലാവധി കഴിഞ്ഞ മെഡിക്കൽ കിറ്റുകളും ഉപകരണങ്ങളും

കസ്റ്റഡിയിലെടുത്ത യെശുമ്മയെ പോലീസുകാര്‍ ഉപദ്രവിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ബന്ധുക്കളുടെ ആരോപണം പോലീസ് നിഷേധിച്ചു. മോഷണക്കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന്റെ ഭാഗമായാണ് യെശുമ്മയെയും മകനെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചതെന്ന് യദാദ്രി ഡിസിപി പറഞ്ഞു. സ്‌റ്റേഷനിലെത്തിയതിന് ശേഷം യെശുമ്മ ബോധരഹിതയായി വീണെന്നും തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെന്നും ഡിസിപി അറിയിച്ചു.

പോലീസ് സ്‌റ്റേഷന് സമീപത്തുള്ള ഒരു പ്രാദേശിക ആശുപത്രിയിലാണ് യെശുമ്മയെ ആദ്യം പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അവിടെ നിന്നും മറ്റൊരു ആശുപത്രിയിലേയ്ക്ക് കൂടുതല്‍ ചികിത്സയ്ക്കായി മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, മോഷണക്കേസ് കള്ളക്കേസാണെന്നും ഒരു ദിവസം മുന്‍പ് തന്നെ യെശുമ്മയെ പോലീസ് കസ്റ്റഡിയിലെടുത്ത് ഉപദ്രവിച്ചെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ബന്ധുക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button