Latest NewsNewsIndia

രണ്ടാം വിവാഹത്തിന് തയ്യാറെടുത്ത ഇമാമിനെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ ശേഷം കൊലപ്പെടുത്തി ആദ്യ ഭാര്യ

ലക്നൗ : രണ്ടാം വിവാഹത്തിന് തയ്യാറെടുത്ത ഇമാമിനെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ ശേഷം ആദ്യ ഭാര്യ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. മുസാഫര്‍നഗറിലെ ഷികാര്‍പൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം. ഭോറ ഖുര്‍ദ് മസ്ജിദിലെ ഇമാമായ മൗലവി വകില്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രത്രിയോടെയായിരുന്നു സംഭവം. വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് അഹമ്മദിനെ കൊലപ്പെടുത്തിയത് എന്ന് ആദ്യ ഭാര്യ ഹസ്ര പോലീസിന് മൊഴി നല്‍കി.

Read Also : കോവിഡ് വ്യാപനം: മൂന്നാം തരംഗം നേരിടാനുള്ള തയ്യാറെടുപ്പുകൾ ഊർജിതമാക്കുമെന്ന് ആരോഗ്യമന്ത്രി

രണ്ടാമതൊരു വിവാഹം കഴിക്കാനുള്ള ഇമാമിന്റെ തീരുമാനത്തെ ഹസ്ര ശക്തമായി എതിര്‍ത്തിരുന്നു. ഇതേ ചൊല്ലി കഴിഞ്ഞ ദിവസം വൈകീട്ട് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ഹസ്ര അടുക്കളയില്‍ നിന്നും കത്തിയെടുത്ത് ഇമാമിന്റെ ജനനേന്ദ്രീയം മുറിച്ചു മാറ്റുകയായിരുന്നു. താഴെ വീണ അഹമ്മദിനെ ഹസ്ര മര്‍ദ്ദിച്ചുകൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button