Latest NewsNewsIndia

50 കോടി ചെലവില്‍ അംബേദ്കറുടെ സ്മാരകം നിര്‍മ്മിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍

2022ലാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ദലിത് വോട്ടുകള്‍ ലക്ഷ്യമിട്ടാണ് അംബേദ്കറുടെ സ്മാരകം നിര്‍മ്മിക്കാനുള്ള തീരുമാനമെന്ന് വിമര്‍ശനമുയര്‍ന്നു.

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുമ്പ് 50 കോടി ചെലവില്‍ ഡോ. അംബേദ്കറുടെ സ്മാരകം നിര്‍മ്മിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍. ജൂണ്‍ 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ലഖ്‌നൗ സന്ദര്‍ശനത്തിനിടെ തറക്കല്ലിടും. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലഖ്‌നൗ ഐഷ്ബാഗിലാണ് സ്മാരകം നിര്‍മ്മിക്കുന്നത്. 50 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

45 മീറ്റര്‍ ഉയരത്തില്‍ അംബേദ്കറുടെ പ്രതിമയും നിര്‍മ്മിക്കും. ഡിസംബര്‍ ആദ്യവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. അംബേദ്കറുടെ ചരമവാര്‍ഷികമായ ഡിസംബര്‍ ആറിന് പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ആലോചിക്കുന്നത്. അബേദ്കറുടെ ഭാര്യ രമാബായിക്കും സ്മാരകം നിര്‍മ്മിക്കും.

Read Also: വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി

ലൈബ്രറി, മ്യൂസിയം, ഓഡിറ്റോറിയം എന്നിവയാണ് നിര്‍മ്മിക്കുന്നത്. 25 അടിയിലാണ് പ്രതിമ. 20 അടി പടികളും നിര്‍മ്മിക്കും. വര്‍ഷവസാനം വരെ നീളുന്ന സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. 2022ലാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ദലിത് വോട്ടുകള്‍ ലക്ഷ്യമിട്ടാണ് അംബേദ്കറുടെ സ്മാരകം നിര്‍മ്മിക്കാനുള്ള തീരുമാനമെന്ന് വിമര്‍ശനമുയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button