KeralaLatest NewsNews

സംസ്ഥാനത്തെ കണ്ടെയ്നര്‍ ലോറികളിൽ 70 ശതമാനവും ഓട്ടം നിര്‍ത്തി : വഴിമുട്ടിയത് 10,000ത്തിലേറെ പേരുടെ ഉപജീവന മാർഗ്ഗം

കൊച്ചി : സംസ്ഥാനത്തിന് അകത്തും പുറത്തുമായി സർവീസ് നടത്തുന്ന 2500ലേറെ കണ്ടെയ്നര്‍ ട്രെയിലറുകളില്‍ 70 ശതമാനവും ഓട്ടം നിര്‍ത്തി. ഇതോടെ ലോറി ഡ്രൈവര്‍മാരും ജീവനക്കാരും അടക്കം 10,000ത്തിലേറെ പേരുടെ ഉപജീവന മാര്‍ഗമാണ് വഴിമുട്ടിയത്.
Read Also : കൊവിഡ് ധനസഹായം : മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി 

20 അടി, 40 അടി എന്നിങ്ങനെ നീളമുള്ള കണ്ടെയ്നര്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ട്രെയിലറുകള്‍. 10 ട്രെയ്ലറുകള്‍ ഉള്ളവരുടെ ഒന്നോ രണ്ടോ മാത്രമാണ് ഓടുന്നത്. വല്ലാര്‍പാടത്തെ മൂന്ന് പാര്‍ക്കിങ് യാര്‍ഡുകളിലും കണ്ടെയ്നര്‍ റോഡിന്റെ വശങ്ങളിലുമായി വണ്ടികള്‍ എന്നന്നേക്കുമായി നിര്‍ത്തിയിട്ട അവസ്ഥയാണ്. ഭൂരിപക്ഷം ഡ്രൈവര്‍മാരും ജീവനക്കാരും കൊച്ചി വിട്ടു.

2020ലെ ലോക്ഡൗണ്‍ നാളുകളില്‍ വല്ലാര്‍പാടം ടെര്‍മിനലില്‍ വന്‍തോതില്‍ അരി, ഗോതമ്പ് , ധാന്യങ്ങള്‍, ടൈല്‍, സിമന്‍റ് എന്നിവയൊക്കെ എത്തിയിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ മേയ്, ജൂണ്‍ മാസങ്ങളില്‍ കണ്ടെയ്നര്‍ വരവില്‍ വലിയ ഇടിവുണ്ടായി. പുതിയ സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റശേഷം ബസുകള്‍ക്കും മറ്റും ആഗസ്റ്റ് 31 വരെ ടാക്സ് അടക്കാന്‍ സമയം നീട്ടി നല്‍കിയപ്പോള്‍ ലോറി ഉടമകള്‍ക്ക് ഇളവ് നല്‍കിയിരുന്നില്ല.

‘2016ല്‍ ഡീസല്‍ ലിറ്ററിന് 65 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ലഭിച്ച ലോറി വാടക പോലും ഇപ്പോള്‍ കിട്ടുന്നില്ല. ഡീസല്‍ വില 71 രൂപ പിന്നിട്ടപ്പോള്‍ തന്നെ വാടക ഉയര്‍ത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അഞ്ച് ശതമാനം വരെ ചിലര്‍ വാടക കൂട്ടി തന്നെങ്കിലും ഭൂരിഭാഗം പേരും അഭ്യര്‍ഥന ചെവിക്കൊണ്ടില്ല. ഇന്ന് ഡീസല്‍ വില 98 രൂപയായതോടെ ഏത് നിമിഷവും വല്ലാര്‍പാടത്തെ കണ്ടെയ്നര്‍ ലോറികളുടെ ഓട്ടം നിലക്കുന്ന അവസ്ഥയാണ്’ -കൊച്ചിന്‍ കണ്ടെയ്നര്‍ കാരിയര്‍ ഓണേഴ്സ് വെല്‍ഫെയർ അസോസിയേഷന്‍ സെക്രട്ടറി ടോമി തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button