Latest NewsKeralaNewsIndia

ഏഴിടത്ത് സമാന്തര ടെലഫോൺ എക്സ്ചേഞ്ച്: പിന്നിൽ തീവ്രവാദബന്ധം? പിടിച്ചെടുത്തത് 713 സിം കാർഡ്, ഡിസിപിയുടെ വെളിപ്പെടുത്തൽ

കോഴിക്കോട്: കോഴിക്കോട് ഏഴിടത്ത് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നതായി ഡി സി പി. കോഴിക്കോട് ടൗണിലും ഉൾപ്രദേശങ്ങളിലുമായി ഏഴിടങ്ങളിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഡിസിപി സ്വപ്നിൽ എം മഹാജൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. രണ്ടു പേര് ഒളിവിൽ പോയിരിക്കുകയാണ്. ഇവരെ ഉടൻ പിടികൂടുമെന്നും ഡിസിപി വ്യക്തമാക്കി.

Also Read:കേരളത്തിലെ ക്വട്ടേഷൻ ക്രിമിനലിസം അതീവഗുരുതരം: തിരുവഞ്ചൂരിനെതിരെ ഉയർന്ന വധഭീഷണിയില്‍ നടപടി വേണമെന്ന് കെ.കെ രമ

അതേസമയം, സംഭവത്തിൽ തീവ്രവാദബന്ധമുണ്ടോയെന്നും അന്വേഷിക്കും. ടെലഫോൺ എക്സ്ചേഞ്ചുകൾ ഭീകരപ്രവർത്തനത്തിനു വേണ്ടി ഉപയോഗിച്ചോയെന്ന് പരിശോധിക്കുമെന്നും ഡിസിപി വ്യക്തമാക്കി. പരിശോധനയിൽ 713 സിം കാർഡുകൾ പിടിച്ചെടുത്തു. കസ്റ്റഡിയിലുള്ളയാളെ ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് സൂചന. നഗരത്തിൽ കണ്ടെത്തിയ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ചിലൂടെ നടന്നത് വിദേശത്ത് നിന്നുള്ള ഫോണ്‍ കോളുകളുടെ കൈമാറ്റമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇത്തരം കോളുകൾ കുഴല്‍പണ ഇടപാടിനായും അല്ലെങ്കിൽ മറ്റു വിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചോ എന്നതടക്കം അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.

ഹുണ്ടി ഫോണ്‍ എന്ന പേരിലറിയപ്പെടുന്ന സമാന്തര ടെലഫോണ്‍ എക്സ്ചെയ്ഞ്ചാണ് ഇന്നലെ കോഴിക്കോട് പൊലീസും ഐ.ബി ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ടെത്തിയത്. ടെലികോം റെഗുലേറ്ററി അതോറ്റിയെ മറികടന്ന് നടത്തിയ പ്രവര്‍ത്തനമായതിനാലാണ് ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ കൂടി പരിശോധനയില്‍ പങ്കെടുത്തത്. ഈ എക്സ്ചേഞ്ച് വഴി വിളിച്ച ഫോണ്‍‌ നമ്പരുകള്‍ ഇന്‍റലിജന്‍സ് വിഭാഗം പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട് കൊളത്തൂര്‍ സ്വദേശി ജുറൈസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button