Latest NewsNewsIndia

ആയിരത്തിലധികം ആളുകളെ ഇസ്ളാമിലേക്ക് മതം മാറ്റി, പണമൊഴുക്കിയത് പാകിസ്ഥാന്‍ ചാര ഏജന്‍സിയെന്ന് ഇ.ഡിയുടെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തന കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡൽഹിയിലും ഉത്തർപ്രദേശിലുമായി ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. റെയ്ഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഭിന്നശേഷിക്കാരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെയും വാഗ്ദാനങ്ങൾ നല്‍കി കൂട്ടമതപരിവര്‍ത്തനം നടത്തുന്ന സംഘത്തെയാണ് ഇ.ഡി പിടികൂടിയത്.

ജാമിയ നഗറിൽ സ്ഥിതി ചെയ്യുന്ന ഇസ്ലാമിക് ദവാ സെന്ററിന്റെ (ഐഡിസി) ഓഫീസിലും ഇ.ഡി പരിശോധന നടത്തി. പരിശോധനയിൽ പ്രധാന പ്രതിയായ മുഹമ്മദ് ഉമർ, ഇയാളുടെ സന്തതസഹചാരി മുഫ്തി ഖാസി ജഹാംഗീർ ഖാസ്മി എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിന് വിദേശത്തുനിന്ന് കോടിക്കണക്കിന് രൂപ എത്തിയതായി ഇഡി വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ നിരവധി രേഖകള്‍ പിടിച്ചെടുത്തതായും പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഐഎസ്‌ഐ ആണ് ഇതിനായി പണം ഇറക്കുന്നതെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയിൽ നിയമവിരുദ്ധമായ മതപരിവർത്തനം നടക്കുന്നുണ്ടെന്ന് വ്യക്തമായതായി ഇ.ഡി അറിയിച്ചു.

ഇന്ത്യയിലുടനീളം ഉമറും സംഘവും നടത്തിയ വൻതോതിലുള്ള മതപരിവർത്തനം വെളിപ്പെടുത്തുന്ന നിരവധി രേഖകൾ പരിശോധനയിൽ ലഭിച്ചു. അനധികൃത മതപരിവർത്തനത്തിനായി പ്രതികൾക്ക് ലഭിച്ച വിദേശത്ത് നിന്നും കോടിക്കണക്കിന് രൂപയുടെ സഹായം ലഭിച്ചതിന്റെയും രേഖകൾ ഇ.ഡി കണ്ടെടുത്തു. ഇന്ത്യയിൽ വലിയതോതിലാണ് ഇവരുടെ സംഘം നിർബന്ധിത മത പരിവർത്തനം നടത്തി വന്നത്. ആയിരത്തോളം ഇത്തരമതസ്ഥരെ ഇവർ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരാക്കിയെന്ന് ഇ.ഡി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button