Latest NewsNewsIndia

വീണ്ടും പ്രകോപനം സൃഷ്ടിക്കാനൊരുങ്ങി പ്രതിഷേധക്കാര്‍: ജൂലൈ 22 മുതല്‍ കര്‍ഷക സമരം പാര്‍ലമെന്റിന് പുറത്തെന്ന് നേതാക്കള്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം പാര്‍ലമെന്റിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കുമെന്ന് പ്രതിഷേധക്കാര്‍. വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് പ്രതിഷേധം പാര്‍ലമെന്റിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ഇക്കാര്യം അറിയിച്ചത്.

Also Read: ‘എന്നെ നിരന്തരമായി വേട്ടയാടുന്നു, അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായി’: വിവാദ ഫോൺ വിളിയിൽ മുകേഷിന്റെ വാദമിങ്ങനെ

ജൂലൈ 22 മുതല്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഇതിന് പുറമെ, പ്രതിഷേധത്തിന് പിന്തുണ തേടി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കത്തയക്കുമെന്നും നേതാക്കള്‍ പറഞ്ഞു. പാര്‍ലമെന്റില്‍ നിന്ന് ഇറങ്ങിപ്പോയാല്‍ അത് കേന്ദ്രത്തിന് ഗുണം ചെയ്യുമെന്നും അതിനാല്‍ വിഷയം ചര്‍ച്ച ചെയ്യുന്നതുവരെ പാര്‍ലമെന്റില്‍ സമ്മേളനം നടക്കാന്‍ അനുവദിക്കരുതെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളോട് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

ഈ മാസം 19നാണ് വര്‍ഷകാല സമ്മേളനം ആരംഭിക്കുക. സമ്മേളനം അവസാനിക്കുന്നതു വരെ പാര്‍ലമെന്റിന് പുറത്ത് സമരം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. സിംഘുവില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പ്രതിദിനം അഞ്ച് നേതാക്കളും 200 പ്രതിഷേധക്കാരുമാകും പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുക. പാര്‍ലമെന്റിന് അകത്തും പുറത്തും വിഷയം സജീവമാക്കി നിര്‍ത്തുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button