Latest NewsNewsInternational

ലഹോറിലെ ഹാഫിസ് സയീദിന്റെ വീടിന് സമീപം നടന്ന സ്‌ഫോടനത്തില്‍ ഇന്ത്യയ്ക്ക് പങ്ക് : ആരോപണവുമായി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ് : അന്താരാഷ്ട്ര ഭീകരനും ലഷ്‌കര്‍ തീവ്രവാദ നേതാവുമായ ഹാഫിസ് സയീദിന്റ വീടിന് സമീപം നടന്ന ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സംഭവത്തില്‍ ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്നാണ് ഇമ്രാന്‍ ഖാന്റെ കണ്ടെത്തല്‍. ലഹോറില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് പാക് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്റെ പുതിയ കണ്ടുപിടുത്തം. ട്വിറ്ററിലൂടെയായിരുന്നു ഇന്ത്യയ്‌ക്കെതിരെ ഇമ്രാന്‍ ഖാന്റെ പ്രതികരണം.

Read Also : ഇന്ത്യയെ ഇസ്ലാമീകരിക്കാന്‍ ജമാ അത്തെ ഇസ്ലാമി സൗദിയില്‍ നിന്ന് പണം വാങ്ങുന്നു : ശോഭ സുരേന്ദ്രന്‍

ലാഹോറില്‍ നടന്ന സ്ഫോടനത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തോട് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തില്‍ രാജ്യത്ത് തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അവര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ബന്ധമുണ്ടെന്നും കണ്ടെത്തി. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഇന്ത്യന്‍ തീവ്രവാദ സംഘടനകള്‍ക്ക് ഈ ആക്രമണത്തില്‍ പങ്കുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചത്.

ലഹോര്‍ സ്ഫോടനത്തില്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് അറിയിച്ചിരുന്നു. ഇന്ത്യന്‍ പൗരന്മാരാണ് സ്ഫോടനത്തിന് പിന്നിലെന്നും അവര്‍ക്ക് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുമായി ബന്ധമുണ്ടെന്നും ഇയാള്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button