KeralaLatest News

‘വയ്യാതെയായെന്നറിഞ്ഞ് എൻ്റെ ഫോണിൽ ആദ്യം വന്ന മെസേജ്, നേരിട്ടുകണ്ടപ്പോൾ വാക്കുകൾ കിട്ടാതായി’ -അഞ്ജന

അദ്ദേഹത്തിൻ്റെ എല്ലാ തിരക്കുകൾക്കിടയിലും കുറച്ചധിക സമയം നമ്മളെ കേട്ടിരിക്കാറുള്ളത് എന്നെ എപ്പോളും ആശ്ചര്യപ്പെടുത്താറുണ്ട്...

ആലപ്പുഴ: കൊവിഡ് കാലത്ത് അതിജീവനത്തിന് മാതൃകയായ അഞ്ജന സുരേന്ദ്രനെ കുറിച്ച് നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ വന്നത്. കൊവിഡ് കാലത്ത് പഠനം മുടങ്ങി വീട് പട്ടിണിയിലാകും എന്ന് വന്നതോടെ മത്സ്യം വിറ്റും, കുട്ടികളെ പഠിപ്പിച്ചും, പോത്തിനെ വളര്‍ത്തിയും പെണ്‍കുട്ടികള്‍ക്ക് ഇങ്ങനയും ആകാം എന്ന് തെളിയിച്ചതാണ് ഈ വിദ്യാര്‍ത്ഥിനി. ഇപ്പോൾ സുരേഷ് ഗോപിയെ കുറിച്ചാണ് അഞ്ജനയുടെ പോസ്റ്റ്. ഇത് ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ ഗ്രൂപ്പ് ആയ ജിൻപിസിയിൽ ആണ് വന്നത്.

പോസ്റ്റ് ഇങ്ങനെ,

വയ്യാതെ ആയെന്ന് അറിഞ്ഞ് എൻ്റെ ഫോണിലേയ്ക്ക് ആദ്യം വന്ന മെസേജും ഇദ്ദേഹത്തിൻ്റെ അയിരുന്നു… ദൃഷ്ടിദോഷം ആണ് അമ്മയെ കൊണ്ട് ഉഴിഞ്ഞിടീക്കണമെന്നും ഇടയ്ക്ക് എന്ത് ആവശ്യമുണ്ടായാലും വിളിക്കണമെന്നും പറഞ്ഞു… സത്യം പറഞ്ഞാൽ എൻ്റെ വേദനയ്ക്കിടയിലും എനിക്കത് വലിയൊരു സന്തോഷമായിരുന്നു…. മിനിഞ്ഞാന്ന് രാത്രി വീണ്ടും കാൾ വന്നു … അദ്ദേഹത്തിൻ്റെ എല്ലാ തിരക്കുകൾക്കിടയിലും കുറച്ചധിക സമയം നമ്മളെ കേട്ടിരിക്കാറുള്ളത് എന്നെ എപ്പോളും ആശ്ചര്യപ്പെടുത്താറുണ്ട്… എല്ലാ വിശേഷങ്ങളും തിരക്കും… ശനിയാഴ്ച ഞാൻ വരാം പതിവുപോലെ ചെമ്മീനും കരിമീനും ഒക്കെ ഓഡറും ചെയ്തു…

പറഞ്ഞ വാക്ക് പാലിച്ച് ഒരു 11 മണി ഒക്കെ ആയപ്പോൾ അദ്ദേഹത്തിൻ്റെ ‘മെമ്പർ ഓഫ് പാര്ലമെന്റ്’ എന്ന് ചുവന്ന അക്ഷരങ്ങളിൽ എഴുതി വെച്ച വണ്ടി വന്നു നിന്നു… വണ്ടിയുടെ വാതിൽ ഞങ്ങൾക്കായി തുറന്നു… അമ്മ എന്നെ എടുത്ത് വണ്ടിയുടെ അടുത്തേയ്ക്ക് നിർത്തി…. കാല് ശ്രദ്ധിക്കണം അധികം അനക്കരുത് എന്ന് ആദ്യമേ പറഞ്ഞു…. അദ്ദേഹത്തിൻ്റെ രണ്ടാമത്തെ മകളും കൂടെ ഉണ്ടായിരുന്നു… ഞങ്ങളെ പരസ്പ്പരം പരിചയപ്പെടുത്തി… ഒരുപാട് സംസാരിക്കണം എന്നാഗ്രഹിച്ച് ചെന്ന ഞാൻ വാക്കുകൾ കിട്ടാതെ വിഷമിച്ചു….

MP യുടെ വണ്ടി നിർത്തിയിട്ടത് കണ്ട് ഓടി അടുത്ത പോലീസ്കാരനോട് നിങ്ങളുടെ നാട്ടുകാരി ഇപ്പോൾ എൻ്റെയും നാട്ടുകാരിയാണ്… എന്നെ കാണാൻ വന്നതാണെന്നും മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും പറഞ്ഞു… സന്തോഷം കൊണ്ട് ഞാൻ അമ്മയുടെ കയ്യിൽ ഇറുക്കി പിടിച്ചു… വിശേഷങ്ങൾ എല്ലാം പറഞ്ഞ് ഒപ്പം നിന്നൊരു ഫോട്ടോയും എടുത്ത് പതിവുപോലെ അദ്ദേഹത്തിൻ്റെ സ്നേഹവുമറിയിച്ച് ഞങ്ങൾ പിരിഞ്ഞു….

ആദ്യമായി എന്നെ വിളിച്ചപ്പോൾ എനിക്കുണ്ടായ അതേ ആശ്ചര്യവും ഞെട്ടലും തന്നെയാണ് അദ്ദേഹത്തിൻ്റെ ഓരോ വിളിയിലും കണ്ടുമുട്ടലിലും എനിക്ക് ഉണ്ടാകുന്നത്…. എല്ലാത്തിലുമുപരി പച്ചയായ ഒരു മനുഷ്യസ്നേഹി….
അറിയാതെ എങ്കിലും ആദ്യമായി ചേട്ടനെന്ന് വിളിച്ചപ്പോൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല മുന്നോട്ടും ഈ സ്നേഹവും പരിഗണനയും കിട്ടുമെന്ന് … ഹൃദയത്തിൽ ചേർത്ത് വെച്ച് ഒരായിരം നന്ദി സ്നേഹം സുരേഷേട്ടാ…

shortlink

Related Articles

Post Your Comments

Related Articles


Back to top button