Latest NewsIndiaNewsInternational

അഫ്ഗാനിൽ താലിബാൻ ഭീകരർ 43 പേരെ വധിച്ചു: ആക്രമണം ഉടൻ നിർത്തണമെന്ന് യുഎൻ മുന്നറിയിപ്പ്

ജനവാസ മേഖലകളിൽ കടന്നുകയറി കൊള്ളയടിക്കുകയും വീടുകൾ അക്രമിച്ച്‌ തീവെച്ചു നശിപ്പിക്കുകയുമാണ് ഭീകരർ

കാബൂൾ: അഫ്ഗാനിലെ ക്രൂരതകൾക്ക് വിരാമമിടാതെ താലിബാൻ ഭീകരർ. മാലിസ്ഥാൻ ജില്ലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ സാധാരണക്കാരായ 43 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അതേസമയം, താലിബാന്റെ ആക്രമണം ഉടൻ നിർത്തണമെന്ന് ഐക്യരാഷ്‌ട്രസഭ മുന്നറിയിപ്പ് നൽകി. അഫ്ഗാനിലെ സാധാരണക്കാർക്ക് നേരെ താലിബാൻ നടത്തിയ ആക്രമണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഐക്യരാഷ്‌ട്രസഭ പ്രതികരണം നടത്തിയത്.

കണക്കുകൾ പ്രകാരം 2020 നു ശേഷം 1659 പേരെയാണ് താലിബാൻ വധിച്ചത്. 3254 പേർക്ക് സാരമായ പരിക്കുകളേറ്റു. യുദ്ധവുമായി യാതൊരു ബന്ധമില്ലാത്തവരെയാണ് താലിബാൻ ഭീകരർ മാലിസ്ഥാൻ ജില്ലയിൽ കൊന്നൊടുക്കിയത്. ജനവാസ മേഖലകളിൽ കടന്നുകയറി കൊള്ളയടിക്കുകയും വീടുകൾ അക്രമിച്ച്‌ തീവെച്ചു നശിപ്പിക്കുകയുമാണ് ഭീകരർ ചെയ്യുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button