Latest NewsNewsCrime

ഗുഹയില്‍വച്ച്‌ ലൈംഗിക ബന്ധത്തിനു പിന്നാലെ ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം വലിച്ചെറിഞ്ഞു

ലൈംഗിക ബന്ധത്തിനു ശേഷം ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു

ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് ആറ് മാസത്തിനു പിന്നാലെ ഭാര്യയെ കൊലപ്പെടുത്തി യുവാവ്. ഡല്‍ഹി സ്വദേശിയായ രാജേഷാണ് പ്രതി. യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായിരുന്നു ഇയാള്‍. പിന്നീട് യുവതിയെ വിവാഹം കഴിക്കുകയായിരുന്നു.

കഴിഞ്ഞ ജൂണിൽ രാജേഷിനെതിരെ യുവതി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതി നൽകിയിരുന്നു. ഈ കേസിൽ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. തിഹാര്‍ ജയിലിലായിരുന്ന രാജേഷ് യുവതിയെ വിവാഹം കഴിക്കാം എന്ന ഒത്തു തീർപ്പിൽ പരാതി പിൻവലിച്ചതോടെ ജയിൽ മോചിതനായി. അതിനു പിന്നാലെ ഇരുവരും വിവാഹിതരായി. എന്നാല്‍ വിവാഹശേഷം രാജേഷ് യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

read also: അപൂര്‍വ്വ സൂര്യ വിഗ്രഹം മണ്ണിനടിയില്‍! വിഗ്രഹങ്ങള്‍ കുഴിച്ചിട്ടിരുന്നത് ആക്രമിക്കുമെന്ന ഭയം മൂലമെന്ന് ചരിത്രകാരന്‍മാര്‍

ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. ഒടുവില്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ യുവതിയെ ഇയാള്‍ വീണ്ടും തിരിച്ചുവിളിച്ചു. തുടർന്ന് ഉദംസിംഗ് നഗര്‍ ജില്ലയിലുള്ള അമ്മയെ കാണാമെന്ന് പറഞ്ഞ് യുവതിയെയും കൂട്ടി രാജേഷ് പോയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനു ശേഷം യുവതിയുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നുവെന്നും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

യുവതിയെ കാണിന്നില്ലെന്നു ആരോപിച്ചു ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്‌. ജൂണ്‍ 12ന് നൈനിറ്റാളിലെ ഹനുമാന്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു യുവതിയുടെ ഫോണിന്റെ അവസാനത്തെ ടവര്‍ ലൊക്കേഷന്‍. രാജേഷിന്റെ അവസാന ലൊക്കേഷനും ഇതുതന്നെയായിരുന്നു. തുടര്‍ന്ന് രാജേഷിനെ ചോദ്യം ചെയ്തു. ഭാര്യയും അമ്മയും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതിനെ തുടര്‍ന്നു താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നു ഇയാള്‍ പൊലീസിന് മൊഴി നൽകി.

നൈനിറ്റാളില്‍ വെച്ച്‌ ലൈംഗിക ബന്ധത്തിന് താത്പര്യം പ്രകടിപ്പിച്ച രാജേഷ് ഭാര്യയേയും കൂട്ടി അടുത്തുള്ള ഗുഹയിലേക്ക് കയറി. ലൈംഗിക ബന്ധത്തിനു ശേഷം ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button