Latest NewsKeralaNattuvarthaNews

ആന്റണിയുടെ വയറുകീറി കല്ലുനിറച്ച് ചെളിയിൽ താഴ്ത്തി, അവയവങ്ങള്‍ കവറിലാക്കി തോട്ടില്‍ തള്ളി: മാസ്റ്റർ പ്ലാൻ രാഖിയുടെത്

കൊച്ചി: കുമ്പളങ്ങിയില്‍ മധ്യവയസ്‌കനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചെളിയിൽ താഴ്ത്തിയ സംഭവത്തിനു പിന്നിൽ വർഷങ്ങളുടെ പകയെന്ന് പോലീസ്. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആന്റണി ലാസറിന്റെ മൃതദ്ദേഹം അതിവിഗദ്ഗമായി ചതുപ്പിൽ താഴ്ത്താൻ പദ്ധതിയൊരുക്കിയത് കേസിലെ മുഖ്യ പ്രതി ബിജുവിന്റെ ഭാര്യ രാഖിയാണെന്ന് പോലീസ് വ്യക്തമാക്കി. കേസിലെ മുഖ്യപ്രതി കുമ്ബളങ്ങി സ്വദേശി ബിജു സംസ്ഥാനം വിട്ടതായും പൊലീസിന് വിവരം ലഭിച്ചു.

ബിജുവിന്റെ ഭാര്യ രാഖി അടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആന്റണിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം വയര്‍ കീറി കല്ല് നിറച്ച് ചെളിയില്‍ താഴ്ത്താന്‍ നിര്‍ദ്ദേശിച്ചത് രാഖിയാണ്. ഇതിനായി വയറ് കീറിയ ശേഷം ആന്തരിക അവയവങ്ങള്‍ കവറിലാക്കി തോട്ടില്‍ തള്ളി. നാലുവര്‍ഷം മുന്‍പുണ്ടായ അടിപിടിയെ തുടർന്ന് ഉടലെടുത്ത പകയാണ് ആന്റണിയെ കൊല്ലാൻ ഇവരെ പ്രേരിപ്പിച്ചത്.

Also Read:മനുഷ്യർക്ക് സന്ദർശനം അസാധ്യമായ സ്ഥലങ്ങൾ -02

ആന്റണിയും ബിജുവും തമ്മിൽ നാല് വര്ഷം മുൻപ് വഴക്ക് നടന്നിരുന്നു. ആക്രമണത്തില്‍ ബിജുവിന്റെ കൈ ഒടിയുകയും ചെയ്തു. അതിനുശേഷം വർഷങ്ങളായി ഇരുവരും ശത്രുതയിലായിരുന്നു. ജൂലൈ ഒമ്പതിന് വഴക്ക് പറഞ്ഞുതീര്‍ക്കാം എന്നു പറഞ്ഞ് സഹായിയായ സെൽവൻ ആന്റണിയെ ബിജുവിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് മദ്യം നല്‍കി. മദ്യപിച്ച്‌ അവശനായ ലാസറിനെ ബിജു ക്രൂരമായി മര്‍ദ്ദിച്ചു.തല ഭിത്തിയിലിടിപ്പിച്ചു. നെഞ്ചില്‍ ആഞ്ഞു തൊഴിച്ച്‌ മരണം ഉറപ്പാക്കി. ശേഷം മറവ് ചെയ്തു.

കഴിഞ്ഞ മാസം ഒന്‍പതിന് ആണ് ആന്റണിയെ കാണാതായത്. സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് ഒന്നാംപ്രതി ബിജുവിന്റെ വീടിന് പിന്നിലെ പാടവരമ്പില്‍ ചതുപ്പിൽ കുഴിച്ചിട്ടനിലയില്‍ മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button