Latest NewsIndiaNews

ആണവക്കരാര്‍ അട്ടിമറിക്കാന്‍ ചൈന ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചു: ആരോപണവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി

2007 -2008ലെ യുപിഎ ഭരണകാലത്തെ ചില സംഭവവികാസങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇടതുപാര്‍ട്ടികളെ പ്രതിക്കൂട്ടില്‍ നിർത്തിയിരിക്കുന്നത്.

ന്യൂഡൽഹി: ഇടതുപാര്‍ട്ടികള്‍ക്കെതിരെ ആരോപണവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ഇന്ത്യ അമേരിക്ക ആണവക്കരാര്‍ അട്ടിമറിക്കാന്‍ ചൈന ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചെന്ന ആരോപണമാണ് വിജയ് ഗോഖലെ ഉന്നയിച്ചത്. സിപിഎമ്മിനും സിപിഐയ്ക്കുമെതിരേയാണ് ആരോപണം. മുന്‍ വിദേശകാര്യ സെക്രട്ടറിയും ചൈനയിലെ ഇന്ത്യന്‍ അംബാസിഡറുമായ വിജയ്‌ഗോഖലെയുടെ പുതിയ പുസ്തകമായ ‘ലോങ് ഗെയിം, ഹൗ ദി ചൈനീസ് നെഗോഷിയേറ്റ് വിത്ത് ഇന്ത്യ’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.

39 വര്‍ഷത്തെ നയതന്ത്ര സര്‍വ്വീസുള്ള ഗോഖലയെക്ക് ചൈനീസ് ഭാഷയായ മന്‍ഡാരിനില്‍ നല്ല പ്രാവീണ്യം ഉണ്ട്. 20 വര്‍ഷത്തിലധികം ചൈനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയും ചൈനയുമായും ബന്ധപ്പെട്ട ആറ് വിഷയങ്ങളെ മുന്‍ നിര്‍ത്തി പുതിയ പുസ്തകം പുറത്തിറക്കിയത്. 2007 -2008ലെ യുപിഎ ഭരണകാലത്തെ ചില സംഭവവികാസങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇടതുപാര്‍ട്ടികളെ പ്രതിക്കൂട്ടില്‍ നിർത്തിയിരിക്കുന്നത്.

Read Also: പ്രളയത്തിന് ശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങുമെത്താതെ റീബിൽഡ് കേരള: ഇതുവരെ ചെലവഴിച്ചത് 460 കോടി മാത്രം

ഇന്ത്യ-അമേരിക്ക ആണവകരാറില്‍ ചൈനയ്ക്ക് ആശങ്കയുണ്ടായിരുന്നു. ആണവ കരാറിനെതിരേ ആഭ്യന്തര എതിര്‍പ്പുയര്‍ത്താന്‍ ചൈന ഇന്ത്യയിലെ ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചെന്നാണ് പുസ്തകത്തില്‍ ആരോപിച്ചിരിക്കുന്നത്. യുപിഎ ഭരണകാലത്ത് ചൈന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യക്ഷമായ ഇടപെട്ടതിന് തെളിവായാണ് ആണവകരാര്‍ വിഷയത്തെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button