Latest NewsKeralaNattuvarthaNewsCrime

അരയില്‍ കത്തിയുമായി നടക്കുന്ന ‘കാക്ക’ അനീഷിന്റെ കൊലപാതകം: യുവാക്കളുടെ മൊഴി കേട്ട് ഞെട്ടി പൊലീസ്

അനീഷിന്റെ അയല്‍വാസികളായ അനൂപ്, സന്ദീപ്, അരുണ്‍, രഞ്ചിത്ത്, നന്ദു എന്നിവരാണു പ്രതികൾ

തിരുവനന്തപുരം: വിവിധ കേസുകളില്‍ പ്രതിയായ ‘കാക്ക’ അനീഷിനെ കഴിഞ്ഞ ദിവസം ബന്ധുക്കൾ ഉൾപ്പെടെയുള്ള യുവാക്കൾ വെട്ടി കൊലപ്പെടുത്തി. സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ മൊഴി കേട്ട് പൊലീസ് ഞെട്ടി. ഇതുവരെ ഒരു കേസില്‍ പോലും പ്രതികളല്ലാത്ത അഞ്ച് യുവാക്കളാണ് ഈ കൊലപാതകത്തിൽ പിടിയിലായിരിക്കുന്നത്. ഇവരിൽ അനീഷിന്റെ ബന്ധുക്കളുമുണ്ട്.

അന്വേഷണത്തില്‍ അനീഷിന്റെ അയല്‍വാസികളായ അനൂപ്, സന്ദീപ്, അരുണ്‍, രഞ്ചിത്ത്, നന്ദു എന്നിവരാണു പ്രതികൾ. തിരുവനന്തപുരം, നരുവാമൂട്ടില്‍ ഗുണ്ടാ സംഘാംഗമായ അനീഷിനെ വെട്ടി കൊന്നത് ശല്യം സഹിക്കാന്‍ വയ്യാതെ എന്നാണ് മൊഴി. വീട്ടിലെ സ്ത്രീകളെ ശല്യം ചെയ്യലും ഗുണ്ടാപ്പിരിവുമെല്ലാം വര്‍ധിച്ചതോടെയാണ് കൊന്നതെന്ന് യുവാക്കള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

read also: ഇരുമ്പ് ദണ്ഡുമായി പാഞ്ഞടുക്കുന്ന ചൈനീസ് സൈന്യം, ചൈനയെ സമ്മര്‍ദ്ദത്തിലാക്കി ഗാല്‍വാന്‍ താഴ്‌വാരയിലെ ദൃശ്യങ്ങള്‍ പുറത്ത്

ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. രാത്രി എട്ടരയോടെ പല ദിവസങ്ങളിലും അനീഷ് കിടന്നുറങ്ങുന്ന ഹോളോബ്രിക്സ് നിര്‍മാണ കേന്ദ്രത്തിനടുത്ത് വച്ചായിരുന്നു കൊലപാതകം. വിവിധ കേസുകളില്‍ പ്രതിയായ അനീഷിനെ ഞായറാഴ്ച രാവിലെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടപ്പോള്‍ കുടിപ്പക കാരണം മറ്റേതെങ്കിലും ക്രിമിനല്‍ സംഘം കൊന്നതാവുമെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. കൊലപാതകം ഉള്‍പ്പെടെ 27 കേസുകളില്‍ പ്രതിയാണ് അനീഷ്. മൂന്ന് തവണ കാപ്പ ചുമത്തിയിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് അനീഷ് ജയിലില്‍ നിന്നിറങ്ങിയത്.

അരയില്‍ കത്തിയുമായി നടക്കുന്ന അനീഷ് ഗുണ്ടാപ്പിരിവ് നടത്തുന്നത് പതിവായിരുന്നു. നല്‍കിയില്ലെങ്കില്‍ ഉപദ്രവിക്കും. സ്ത്രീകളുള്ള വീട്ടില്‍ കയറി അപമര്യാദയായി പെരുമാറുന്നതും പതിവാണ്. പ്രതികളിലൊരാളുടെ സഹോദരിയോടും അടുത്തിടെ മോശമായി പെരുമാറി. രണ്ട് ദിവസം മുന്‍പ് ഒരു മരണവീട്ടില്‍ വച്ച്‌ ഈ യുവാക്കളെയും അനീഷ് ചീത്തവിളിച്ചു. ഈ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button