KeralaLatest NewsNews

പതിനാലുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവം : കേസിൽ നിര്‍ണായക വഴിത്തിരിവ്

കോട്ടയം : വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14 കാരി നാലര മാസം ഗര്‍ഭിണി ആണെന്നറിഞ്ഞ സംഭവത്തിലാണ് നിര്‍ണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. നാലുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത് രണ്ടാനച്ഛന്‍ തന്നെയാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയായിരുന്നു.

Read Also : പാക് ഇന്റർനാഷണൽ എയർലൈൻസ് എന്ന പേര് എഴുതിയ വിമാന ആകൃതിയിലുളള ബലൂൺ കണ്ടെത്തി 

ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ സാമ്പിൾ എടുത്ത് നടത്തിയ പരിശോധനയിലാണ് നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടായത്. ഈ പരിശോധനാഫലം കൂടി വെച്ച്‌ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മുണ്ടക്കയം സ്വദേശിയാണ് പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍. ഏറെക്കാലമായി പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി തുറന്നു സമ്മതിച്ചു.

വയറുവേദനയെ തുടര്‍ന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടര്‍ചികിത്സ നല്‍കിയപ്പോള്‍ ഗര്‍ഭസ്ഥശിശു മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button