KeralaLatest News

നിരന്തര ശല്യം: യുവതിയെ തലയ്ക്കടിച്ച്‌ പരിക്കേല്‍പിച്ച്‌ മുൻ കെഎസ്ആർടിസി ഡ്രൈവർ തീ കൊളുത്തി മരിച്ചു

പ്രകോപിതനായി മണ്‍വെട്ടിക്കൈ ഉപയോഗിച്ച്‌ വിജയമോഹനന്‍നായര്‍ സരിതയുടെ തലയ്ക്കടിക്കുകയായിരുന്നു.

നെടുമങ്ങാട്: യുവതിയെ തലയ്ക്കടിച്ചുകൊല്ലാന്‍ ശ്രമിച്ച ശേഷം വയോധികന്‍ തീ കൊളുത്തി മരിച്ചു. മുൻ കെഎസ്ആർടിസി ഡ്രൈവർ കരകുളം നെല്ലിവിള പത്മവിലാസത്തില്‍ വിജയമോഹനന്‍നായര്‍ (മണിയന്‍ -64) ആണ് മരിച്ചത്. കരകുളം മുല്ലശ്ശേരി തൂമ്പടിവാരത്തില്‍ ലീലയുടെ മകള്‍ സരിതയെ(38) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് വിരമിച്ചശേഷം വട്ടപ്പാറയിലെ സ്വകാര്യ സ്‌കൂളിനുവേണ്ടി വാഹനമോടിക്കുകയായിരുന്നു വിജയമോഹനന്‍നായര്‍.

വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. മകളാണെന്ന് പറഞ്ഞ് സരിത വിജയമോഹനന്റെ വീട്ടിലെത്തി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. വ്യാഴാഴ്ച വൈകീട്ടും വീടിനുമുന്നിലെത്തി സരിത ബഹളമുണ്ടാക്കി. ഇതിനിടെ പ്രകോപിതനായി മണ്‍വെട്ടിക്കൈ ഉപയോഗിച്ച്‌ വിജയമോഹനന്‍നായര്‍ സരിതയുടെ തലയ്ക്കടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സരിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വിജയമോഹനന്‍നായര്‍ ഓട്ടോറിക്ഷയില്‍ വട്ടപ്പാറ വേങ്കോട് പ്ലാത്തറയിലുള്ള അനുജന്‍ സതീഷിന്റെ വീട്ടിലെത്തി ഡീസല്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. ഇന്ദിരയാണ് ഭാര്യ. മക്കള്‍ സതീഷ്, സന്ധ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button