Latest NewsNewsIndia

മക്കളുമായി ഇവിടെ എത്തിയത് മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി, എന്നാല്‍ കാത്തിരുന്നത് വന്‍ ദുരന്തം

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മാതാവിന്റെ വെളിപ്പെടുത്തല്‍

ഹരിയാന : മെച്ചപ്പെട്ട ജീവിതവും വരുമാനവും തേടിയായിരുന്നു ബീഹാറില്‍ നിന്നും ഹരിയാനയിലെ സോനിപ്പത്തിലേക്ക് ആ മാതാവ് നാല് മക്കളുമായി പോയത്. പക്ഷേ അവിടെ അവരെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. ഒറ്റരാത്രി കൊണ്ടു രണ്ടു പെണ്‍മക്കളെയും അവര്‍ക്ക് നഷ്ടമായി. സോനിപ്പത്തില്‍ മാതാവിന്റെ മുന്നിലിട്ട് പെണ്‍മക്കളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 35 കാരി മാതാവിന്റേതാണ് വെളിപ്പെടുത്തല്‍. ബലാത്സംഗത്തിന് ശേഷം അക്രമികള്‍ മക്കളെ കീടനാശിനി വായില്‍ ഒഴിച്ചു കൊലപ്പെടുത്തുകയും ചെയ്തു.

Read Also : ഇരട്ടക്കൊലപാതകത്തിനു ശേഷം ഒരു നാട് ഭീതിയില്‍, വാതിലിലും ജനലിലും തട്ടുന്ന വലിയ ശബ്ദം

ഭര്‍ത്താവ് മരിച്ചതോടെ ഏറെ കഷ്ടപ്പെട്ടായിരുന്നു പതിനഞ്ചും പതിനൊന്നും പ്രായത്തിലുള്ള പെണ്‍മക്കളേയും പതിനെട്ടും പതിനാലും വയസ്സുള്ള ആണ്‍മക്കളെയും വളര്‍ത്തിയെടുത്തത്. കൂടുതല്‍ കൂലിയും സ്ഥിരമായി ജോലിയും തേടിയായിരുന്നു ബീഹാറില്‍ നിന്നും ഹരിയാനയിലേക്ക് എത്തിയത്. ഇവിടെ അക്രമികള്‍ താമസിച്ചിരുന്ന മുറിക്ക് സമീപത്തുള്ള ഒറ്റമുറി വീട്ടിലായിരുന്നു താമസം.

സംഭവ ദിവസവും പതിവ് പോലെ അമ്മയും രണ്ടുപെണ്‍മക്കളും മുറിയില്‍ ഉറങ്ങിയപ്പോള്‍ ആണ്‍മക്കള്‍ ടെറസില്‍ പോയി കിടന്നു. രാത്രി ഒരു മണിയോടെയാണ് തൊട്ടടുത്ത മുറിയിലെ നാലു യുവാക്കള്‍ ഇവരുടെ മുറിയിലേക്ക് അതിക്രമിച്ച് കയറിയത്. രണ്ടുപേര്‍ മാതാവിനെ മൂലയില്‍ തടഞ്ഞുവെച്ചപ്പോള്‍ മറ്റു രണ്ടുപേര്‍ പെണ്‍കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു. കൂട്ടബലാത്സംഗത്തിന് ശേഷം രണ്ടു കുഞ്ഞുങ്ങള്‍ക്കും അവര്‍ കീടനാശിനി വായില്‍ ഒഴിച്ചു കൊടുക്കുകയും തൊട്ടടുത്ത ദിവസം അവര്‍ മരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button