Latest NewsNewsInternational

മാധ്യമ പ്രവര്‍ത്തകനെ താലിബാന്‍ സംഘം വളഞ്ഞിട്ടു തല്ലി

രാജ്യത്തെ ദാരിദ്ര്യത്തെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ താലിബാന്‍ പിടികൂടി മര്‍ദിക്കുകയായിരുന്നെന്ന് ടോളോ ന്യൂസ് അറിയിച്ചു.

കാബൂൾ: താലിബാന്റെ കൊടുംക്രൂരത വീണ്ടും തുടരുന്നതിന്റെ സൂചനയായി ഞെട്ടിയ്ക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അഫ്ഗാനിസ്ഥാനില്‍ ദാരിദ്ര്യത്തെക്കുറിച്ചു വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനെ താലിബാന്‍ സംഘം വളഞ്ഞിട്ടു മര്‍ദിച്ചു. ടോളോ ന്യൂസ് റിപ്പോര്‍ട്ടര്‍ സിയാര്‍ യാദിന് ആണ് മര്‍ദനമേറ്റത്. രാജ്യത്തെ ദാരിദ്ര്യത്തെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ താലിബാന്‍ പിടികൂടി മര്‍ദിക്കുകയായിരുന്നെന്ന് ടോളോ ന്യൂസ് അറിയിച്ചു.

Read Also: താലിബാന്‍ രാജ്യത്തിന്റെ അധികാരം പിടിച്ചതോടെ അഫ്ഗാന്‍ പോകുന്നത് 20 വര്‍ഷം പിന്നിലേയ്ക്ക്

അഫ്ഗാനിലെ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും കുറിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അക്രമം ഉണ്ടായതെന്ന് ടോളോ ന്യൂസ് പറയുന്നു. സിയാര്‍ യാദിനെയും കാമറാമാനെയും താലിബാന്‍ സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇവരുടെ ഫോണും മറ്റും സംഘം കൈക്കലാക്കി. കാമറ തകര്‍ത്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button